ഫ്രാന്‍സിസ് മാർപാപ്പ കടുത്ത ഫുട്ബോള്‍ കന്പക്കാരനായിരുന്നു. കാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ, തന്റെ ഇഷ്ട ടീമിനുവേണ്ടി എന്തുയാതനയും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു മാർപാപ്പ. അര്‍ജന്റീന ഫുട്ബോള്‍ ലീഗിലെ പ്രമുഖ ടീമായ സാന്‍ ലോറെന്‍സോ (അത്യലറ്റികോ സാന്‍ ലോറെന്‍സോ ഡി അല്മാര്ഗൊ) ക്ലബിന്റെ ഔദ്യോഗിക അംഗമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ബൂവേനോസ് ആരീസിനു സമീപമുള്ള ബോയിഡോ നഗരമാണ് ലോറെന്‍സോ ക്ലബിന്റെ കേന്ദ്രം. ക്ലബിനുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു മാർപാപ്പയ്ക്ക് 2008 ല്‍ സാന്‍ ലോറെന്‍സോയുടെ ഔദ്യോഗിക അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടിനു സമീപമുള്ള സ്പോര്‍ട്സ് കോംപ്ളസില്‍ നടന്ന ചടങ്ങില്‍ ഓസ്കര് ലുചിനിയാണ് മാർപാപ്പയ്ക്ക് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാന്‍ ലോറെന്‍സോ ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലബിന്റെ ജഴ്സിയുമായി കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍…
Read MoreCategory: Today’S Special
പച്ചെ നിറമേ പച്ചെ നിറമേ… ഇനി ജെൻസികളുടെ നഖങ്ങൾ അടക്കി വാഴുന്നതിവനാണ്; സമാധാനവും സന്തോഷവും പ്രധാനം ചെയ്യാൻ കൈയിൽ പച്ച നിറമുള്ള നെയിൽ പോളിഷ് അടിച്ചാൽ മതിയെന്ന് ന്യൂജെൻ പിള്ളേർ
നഖം നീട്ടി വളർത്തി അതിൽ പല നിറത്തിലുള്ള നെയിൽ പോളിഷുകൾ ഇടുന്നത് പെൺകുട്ടികൾക്കൊരു ഹരം തന്നെയാണ്. മഞ്ഞയും ചുമപ്പും കറുപ്പുമൊക്കെ നെയിൽ പോളിഷുകളുടെ രാജാക്കൻമാരായിട്ടുള്ള നിറങ്ങളാണ്. എന്നാൽ ഇപ്പോൾ ഇവരെയെല്ലാം സൈഡ് ആക്കി പച്ചക്കളറുകളാണ് നഖങ്ങൾ അടക്കി വാഴുന്നത്. ജെൻസികളുടെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഇന്ന് പച്ച നിറങ്ങൾ. ഇങ്ങനെ പച്ച നെയിൽ പോളിഷ് അടിക്കുന്നതിന് അവർ ഒരു കാരണവും അവർ പറയുന്നുണ്ട്, മറ്റൊന്നുമല്ല, പച്ച സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ്. കൈയിൽ പച്ച അടിച്ചാൽ പോസിറ്റീവ് എനർജി ലഭിക്കുമെന്നാണ് ന്യൂജെൻ പിള്ളേരുടെ വാദം. എന്തായാലും നെയിൽ ആർട്ടുകളൊക്കെ ചെയ്യുന്നവർ ഇപ്പോൾ കൂടുതലായും പച്ച നിറം തന്നെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാവരും ട്രെൻഡിനൊപ്പം പോവുന്പോൾ നമ്മളായിട്ടെന്തിന് കുറയ്ക്കണം അല്ലേ.
Read Moreനമ്മുടെ കാപ്പിയോട് എന്തിനീ ചതി… നൂഡിൽസിന്റെ പുതിയ അവതാരം! ‘കാപ്പിനൂഡിൽസ്’
വിചിത്രമായ വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രശസ്തനാണ് സിംഗപ്പുർ കണ്ടന്റ് ക്രിയേറ്റർ കാൾവിൻ ലീ. ഇദ്ദേഹത്തിന്റെ ‘ഫുഡ് കോന്പിനേഷൻ’ പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ഭക്ഷണപരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ലീ. ചൂടുകാപ്പി ചേർത്ത് ന്യൂഡിൽസ് തയാറാക്കുന്ന വീഡിയോ ആണ് തരംഗമായത്. ദൃശ്യങ്ങൾ തുടങ്ങുന്പോൾ ലീ അടുക്കളയിൽ നിൽക്കുന്നു. ന്യൂഡിൽസ് കപ്പ് തുറന്ന് അതിലേക്ക് ചൂടു കാപ്പി ഒഴിച്ച് ഇളക്കുന്നു. മിനിറ്റുകൾക്കുള്ളിൽ “കാപ്പിനൂഡിൽസ്’ തയാർ. ലീ നൂഡിൽസ് രുചി നോക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വീഡിയോയ്ക്കു വ്യത്യസ്ത പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിലർ വിഭവം തയാറാക്കുമെന്നും രുചിച്ചുനോക്കുമെന്നും പറഞ്ഞപ്പോൾ, മറ്റു ചിലർ “കാപ്പിനൂഡിൽസ്’ രുചികരമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
Read Moreപൊന്നനിയാ നീ താഴെയിറങ്ങ്; ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പോലീസ്; വൈറലായി വീഡിയോ
കോഴിക്കോട്: ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയാറില്ലേ. ചിലപ്പോൾ ചില നല്ലതിലേക്കോ അല്ലങ്കിൽ മോശം അവസ്ഥയിലേക്കോ ആകും ആ നിമിഷം നമ്മെ കൊണ്ടെത്തിക്കുന്നത്. കഴിഞ്ഞദിവസം മാറാട് പോലീസ് സംഘം ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ആയത്. മറ്റൊന്നുമല്ല, നമ്മുടെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ സാഹചര്യം മറ്റുള്ളവന്റെ നൻമയ്ക്ക് ഉതകും വിധം പ്രവർത്തിക്കുക എന്ന് പറയുന്നത് എത്ര യാഥാർഥ്യമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പോലീസുകാർ. ഫറൂഖ് പുതിയ പാലത്തിന് മുകളിൽ നിന്നും ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെയാണ് മാറാട് പോലീസ് സംഘം കൈ പിടിച്ച് ജീവിതത്തിലേക്ക് എത്തിച്ചത്. ഇതിന്റെ വീഡിയോ കേരള പൊലീസിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്… അതിന് ഇങ്ങനെ തുടങ്ങിയാലോ. അതൊക്ക നേരിടണം, ചിരിച്ചുകൊണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. നിന്നെക്കൾ വലിയ പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്.…
Read Moreപറക്കാം ഇനി പറക്കാം…. മറയൂരിൽ പറക്കും തവളയെ കണ്ടെത്തി
പശ്ചിമഘട്ട മഴക്കാടുകളിലെ പറക്കും തവള മറയൂരിൽ വിരുന്നെത്തി. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പച്ചത്തവളയെ മറയൂർ ഹോളിഡേയ്സ് ഉടമ ശാരദ ഭവനിൽ ശ്രീജേഷ് ഭാസ്കറിന്റെ വീട്ടുപറമ്പിലാണ് കണ്ടെത്തിയത്. മഴക്കാടുകളിലെ വലിയ മരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. വലിയ കണ്ണുകളുള്ള ഇവകൾ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കിൽ സ്ഥാനം പിടിച്ചവയാണ്.
Read Moreമലയാളി പൊളിയല്ലേ… ഇൻഡിഗോയിലെ വൈറൽ പൈലറ്റ് ദാ ഇവിടെയുണ്ട്
ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരുമായി സൗഹൃദം പങ്കുവച്ചും സംവദിച്ചും പൈലറ്റ് ശരത് മാനുവൽ. സാധാരണ വിമാന യാത്രയ്ക്കിടെ കാബിൻ ക്രൂവിന്റെ നിർദേശങ്ങളാണ് കൂടുതലും കേൾക്കുന്നതെങ്കിൽ ഇവിടെ പുഞ്ചിരിതൂകി പച്ചമലയാളത്തിൽ കുശലം പറഞ്ഞ് പൈലറ്റ് അടുത്തെത്തിയപ്പോൾ യാത്രക്കാർക്ക് അതു വേറിട്ട അനുഭവമായി. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ വിമാനയാത്രക്കാർക്കിടയിൽ പൈലറ്റ് സ്റ്റാറായി മാറി. തൊടുപുഴ സ്വദേശിയായ ശരത് മാനുവലാണ് അബുദാബിയിൽനിന്നു കൊച്ചിയിലേക്ക് പുറപ്പെടാൻ തയാറായ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് പുതുവിശേഷം സമ്മാനിച്ചത്. മലയാളി യാത്രക്കാരോട് രസകരമായി സംവദിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സഹപൈലറ്റും കാബിൻ ക്രൂവും ഉൾപ്പെടെ മുഴുവൻ പേരും മലയാളികളായെന്നതു മറ്റൊരു പ്രത്യേകതയായിരുന്നു. ഇൻഡിഗോ വിമാനസർവീസിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് അനൗണ്‍സ്മെന്റ് തുടങ്ങിയതുതന്നെ. എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുന്നതെന്ന് ഓരോ യാത്രക്കാരനോടും ചോദിച്ച പൈലറ്റ് കൂടുതൽ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് സ്പെഷൽ ചായയും ഓഫർ…
Read Moreവെറുതെ പഠിച്ചിട്ട് മാത്രം കാര്യമില്ല, കമ്പനികൾക്ക് ടോപ്പർമാരെ വേണ്ട, എന്റെ അനുഭവം ഇതാണ്; വൈറലായി യുവതിയുടെ പോസ്റ്റ്
പഠിക്ക് പഠിക്ക് പഠിക്ക് ഇത് കേൾക്കാത്ത ഒരൊറ്റ വിദ്യാർഥികൾ പോലും ഈ ലോകത്തില്ല. എന്നാൽ പഠനത്തേക്കാൾ അപ്പുറം സ്വന്തം കഴിവുകൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിയുന്പോഴേക്കും നമ്മൾ ഒരുപാട് വൈകിപ്പോകും. സർട്ടിഫിക്കറ്റുകളും മെഡലുകളുമെല്ലാം താൽക്കാലിക സന്തോഷം മാത്രമാണ് നൽകുന്നതെന്ന് കുറേക്കാലം കഴിഞ്ഞാകും നമുക്ക് ബോധ്യപ്പെടുക. അത് തെളിയിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോളജ് ടോപ്പർ ആയിട്ടും തനിക്ക് അനുയോജ്യമായ ഇന്റൺഷിപ്പ് കണ്ടെത്താൻ സാധിക്കാത്തതിലുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് ബിസ്മ ഫരീദ് എന്ന വിദ്യാർഥിനി. ഡൽഹിയിലെ ഹൻസ്രാജ് കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ബിസ്മ. തനിക്ക് 50 -ൽ പരം സർട്ടിഫിക്കറ്റുകളും 10 മെഡലുകളും അതിൽക്കൂടുതൽ ട്രോഫികളും ഉണ്ട്. എന്നാൽ ജോലിക്ക് ആവശ്യമായ കഴിവുകളൊന്നും തനിക്കില്ലന്ന് വളരെ വൈകിയാണ് മനസിലാക്കിയതെന്ന് ബിസ്മ പറയുന്നു. എല്ലാ ക്ലാസിലും ടോപ്പ് മാർക്ക് വാങ്ങണമെന്നാണ് വീട്ടുകാരും അധ്യാപകരുമൊക്കെ പറഞ്ഞിരുന്നത്. അതനുസരിച്ച് ഫുൾ മാർക്ക്…
Read Moreസെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
വിനോദത്തിനായി പോകുന്ന യാത്രകൾ ദുരന്തത്തിൽ പര്യവസാനിക്കാതെ ഇരിക്കാൻ നമ്മളും കുറച്ചധികം ശ്രദ്ധിക്കണം. സെൽഫി എടുക്കാനും റീൽസ് എടുക്കാനുമൊക്കെ ശ്രമിക്കുന്പോൾ സ്വന്തം സുരക്ഷ കൂടി മുന്നിൽ കാണണം. റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യുവതി ഒഴുക്കിൽപെട്ട് കാണാതായ സംഭവം കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാർത്ത ആയിരുന്നു. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജീവികളാണ് മനുഷ്യനെന്ന് പറയുന്നതിന്റെ വലിയ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വാർത്തയും. ഹിമാചൽപ്രദേശിലെ കുളു ജില്ലയിലെ പാർവതി നദീ തീരത്താണ് സംഭവം. നദിയുടെ നടുവിലുള്ള ഒരു പാറയിൽ കയറി നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി യുവാവ് നദിയിലേക്ക് വീണത്. നീന്തൽ അറിയാമായിരുന്നെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും കാരണം ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാൽ ഇയാൾക്ക് ഒരു പാറയിൽ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാൽ രക്ഷപ്പെടുത്താനായി.…
Read Moreഎട്ട് മാസം ഗർഭിണിയായ തന്റേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടി: ആ സമയം കിടന്നുറങ്ങിയെങ്കിൽ ഇന്നിപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നെന്ന് ഡോക്ടർമാർ
ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത മകന്റെ അപൂർവ രോഗം ചാറ്റ് ജിപിടി കണ്ടെത്തിയെന്ന് ഒരമ്മയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഐ ചാറ്റ്ബോട്ടാണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പറയുന്നത്. നോർത്ത് കരോലിനയിലെ ഷാലറ്റിലുള്ള ഫോട്ടോഗ്രാഫർ താലിയ ടാരിയൻ ആണ് തന്റെ അനുഭവം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. താൻ എട്ട് മാസം ഗർഭിണി ആയിരുന്നു. ആ സമയം തമാശയ്ക്ക് വേണ്ടി ചാറ്റ്ജിപിടിയോട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം ചാറ്റ്ബോട്ട് തന്നോട് എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്ന് നിർബന്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും യുവതി പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ താടിയെല്ല് ഇങ്ങനെ ടൈറ്റായിരിക്കുന്നത് എന്നായിരുന്നു താലിയയുടെ ചോദ്യം. ഉടൻതന്നെ ചാറ്റ്ബോട്ട് അതിനുള്ള മറുപടിയും അവൾക്ക് നൽകി. എത്രയും പെട്ടെന്ന് ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനായിരുന്നു…
Read Moreട്രാന്സ്ജെന്ഡറുകള് നിയമപരമായി സ്ത്രീകളല്ലന്ന് വിധി; മദ്യഗ്ലാസും പുകയുന്ന സിഗരറ്റുമായി ആഹ്ലാദം പങ്കിട്ട് ജെ. കെ. റൗളിംഗ്; സൈബറിടത്തിൽ ചർച്ചകൾ സജീവം
സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സ്ത്രീകളെ ഒഴിവാക്കിയ യുകെ സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷം പ്രകടനവുമായി എഴുത്തുകാരി ജെ. കെ. റൗളിംഗ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചത്. വിധിയിൽ സന്തോഷിച്ച് റൗളിംഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എ ടീം എന്ന യുഎസ് സീരീസിലെ വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗ് കുറിച്ചുകൊണ്ടാണ് റൗളിംഗ് ഫോട്ടോ പങ്കുവച്ചത്. ചുണ്ടിൽ പുകയുന്ന സിഗരറ്റും കൈയിൽ ഒരു ഗ്ലാസ് മദ്യവുമായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനകം ധാരാളം കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്. അതേസമയം, ട്രാന്‍സ് വിരുദ്ധ പരാമർശത്തിന്റെ പേരില്‍ ഇതിനുമുൻപും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് റൗളിംഗ്.…
Read More