എട്ട് മാസം ഗർഭിണിയായ തന്‍റേയും കുഞ്ഞിന്‍റേയും ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടി: ആ സമയം കിടന്നുറങ്ങിയെങ്കിൽ ഇന്നിപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നെന്ന് ഡോക്ടർമാർ

ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത മകന്‍റെ അപൂർവ രോഗം ചാറ്റ് ജിപിടി കണ്ടെത്തിയെന്ന് ഒരമ്മയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഐ ചാറ്റ്ബോട്ടാണ് തന്‍റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പറയുന്നത്. നോർത്ത് കരോലിനയിലെ ഷാലറ്റിലുള്ള ഫോട്ടോഗ്രാഫർ താലിയ ടാരിയൻ ആണ് തന്‍റെ അനുഭവം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. താൻ എട്ട് മാസം ഗർഭിണി ആയിരുന്നു. ആ സമയം തമാശയ്ക്ക് വേണ്ടി ചാറ്റ്ജിപിടിയോട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം ചാറ്റ്ബോട്ട് തന്നോട് എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്ന് നിർബന്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും യുവതി പറഞ്ഞു. എന്തുകൊണ്ടാണ് തന്‍റെ താടിയെല്ല് ഇങ്ങനെ ടൈറ്റായിരിക്കുന്നത് എന്നായിരുന്നു താലിയയുടെ ചോദ്യം. ഉടൻതന്നെ ചാറ്റ്ബോട്ട് അതിനുള്ള മറുപടിയും അവൾക്ക് നൽകി. എത്രയും പെട്ടെന്ന് ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനായിരുന്നു…

Read More

ട്രാന്‍സ്ജെന്‍ഡറുകള്‍ നിയമപരമായി സ്ത്രീകളല്ലന്ന് വിധി; മദ്യഗ്ലാസും പുകയുന്ന സിഗരറ്റുമായി ആഹ്ലാദം പങ്കിട്ട് ജെ. കെ. റൗളിംഗ്; സൈബറിടത്തിൽ ചർച്ചകൾ സജീവം

സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സ്ത്രീകളെ ഒഴിവാക്കിയ യുകെ സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷം പ്രകടനവുമായി എഴുത്തുകാരി ജെ. കെ. റൗളിംഗ്. സ്ത്രീ എന്നതിന്‍റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചത്. വിധിയിൽ സന്തോഷിച്ച് റൗളിംഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എ ടീം എന്ന യുഎസ് സീരീസിലെ വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗ് കുറിച്ചുകൊണ്ടാണ് റൗളിംഗ് ഫോട്ടോ പങ്കുവച്ചത്. ചുണ്ടിൽ പുകയുന്ന സിഗരറ്റും കൈയിൽ ഒരു ഗ്ലാസ് മദ്യവുമായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനകം ധാരാളം കമന്‍റുകളും ലൈക്കുകളുമാണ് ലഭിച്ചത്. അതേസമയം, ട്രാന്‍സ് വിരുദ്ധ പരാമർശത്തിന്‍റെ പേരില്‍ ഇതിനുമുൻപും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് റൗളിംഗ്.…

Read More

ഈ അമ്മയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം: വിമാനത്തിൽ പൈലറ്റ് ആയ മകന്‍റെ സ്പെഷ്യൽ വെൽകം; വൈറലായി വീഡിയോ

അശ്വത് പുഷ്പൻ എന്ന പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിൽ വച്ച് ഒരു സ്പെഷ്യൽ വ്യക്തിക്ക് വേണ്ടി അശ്വന്ത് നടത്തിയ അനൗൺസ്മെന്‍റ് ആണിത്. ആ അതിഥി മറ്റാരുമല്ല അദ്ദേഹത്തിന്‍റെ അമ്മയാണ്.ഇതിന്‍റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇൻസ്റ്റഗ്രാമിൽ അശ്വന്ത് പങ്കുവച്ച വീഡിയോ ഇതിനകം 8 മില്യൺ ആളുകളാണ് കണ്ടത്.  ‘ഇന്ന് ഈ വിമാനത്തിൽ എനിക്ക് ഒരു സ്പെഷ്യൽ ഗസ്റ്റുണ്ട്. എപ്പോഴും ഗ്രോസറി സ്റ്റോറിലേക്കോ സലൂണിലോ ഞാൻ കൊണ്ടുപോകുന്ന ഒരാളാണ് അവർ. എന്നാൽ ഇന്ന്, ഞാൻ അവരെ ആദ്യമായിട്ട് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോവുകയാണ്. ആ സ്പെഷ്യലായിട്ടുള്ള ആള് മറ്റാരും അല്ല എന്‍റെ അമ്മയാണ്’ എന്നാണ് അശ്വത് പറയുന്നത്. തന്‍റെ ഡ്രൈവിംഗ് മോശമാണ് എന്ന് അമ്മ മിക്കവാറും പറയാറുണ്ട് എന്നും അശ്വത് കൂട്ടിച്ചേർത്തു.  അനൗൺസ്മെന്‍റിനു പിന്നാലെ അശ്വന്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാൻ…

Read More

ഈ ലോകം ഇതെങ്ങോട്ടാ പോകുന്നത്… 15 വർഷത്തിനുള്ളിൽ ‘എജിഐ’ മനുഷ്യന്‍റെ അന്തകനാകും

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനേക്കാൾ (എഐ) മുന്നേറിയ ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യനു സമാനമായ ബുദ്ധിശക്തി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകുമെന്നും ബ്രിട്ടീഷ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിൾ ഡീപ് മൈൻഡിന്‍റെ പുതിയ ഗവേഷണം. മനുഷ്യബുദ്ധിക്കു സമാനമായ ബുദ്ധിശക്തി കൈവരിക്കുന്ന എജിഐ, മനുഷ്യനെപ്പോലെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായി മാറും. അത് പിന്നീട് മനുഷ്യരെക്കാൾ ബുദ്ധിമാനോ, മിടുക്കനോ ആകുകയും മനുഷ്യരാശിയുടെ അന്തകനാകുകയും ചെയ്യാമെന്നു പഠനം വിലയിരുത്തുന്നു. എഐയുടെ അപകടസാധ്യതകളെ ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകടസാധ്യതകൾ എന്നിങ്ങനെ നാലായി പഠനം വേർതിരിക്കുന്നു. എജിഐയുടെ ഗവേഷണവുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്താനും ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും എജിഐ എങ്ങനെ ഉപയോഗിക്കണമെന്നും വിന്യസിക്കണമെന്നും നിർദേശിക്കാൻ ലോകരാജ്യങ്ങൾ ഉൾപ്പെടുന്ന യുഎൻ പോലുള്ള ഉന്നതതല…

Read More

മാതാപിതാക്കൾക്കൊപ്പം പനിച്ച് വിറച്ച് ആശുപത്രിയിലെത്തി നാലു വയസുകാരൻ: മരുന്നുവാങ്ങാനെത്തിയ കുട്ടിയെ മദ്യലഹരിയിൽ ഡോക്‌ടർ സിഗററ്റ് വലിപ്പിച്ചു

പനിയും ജലദോഷവും ചുമയുമായി ചികിത്സ തേടിയെത്തിയ നാലു വയസുകാരനെ മദ്യലഹരിയിൽ സിഗററ്റ് വലിപ്പിച്ച ഡോക്‌ടർക്കെതിരേ വ്യാപക പ്രതിഷേധം. ഉത്തർപ്രദേശ് ജലൗൻ ജില്ലയിലെ കുഥൗണ്ട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണു ഡോക്‌ടറുടെ ക്രൂരവിനോദം അരങ്ങേറിയത്. സുരേഷ് ചന്ദ്ര എന്നാണ് ഡോക്‌ടറുടെ പേര്. രണ്ടാഴ്ച മുന്പ് നടന്ന സംഭവത്തിന്‍റെ ‌ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി മരുന്നുവങ്ങാൻ ആശുപത്രിയിലെത്തിയത്. പരിശോധനയൊന്നും നടത്താതെ കുട്ടിയെ അടുത്തിരുത്തിയശേഷം പായ്ക്കറ്റിൽനിന്ന് സിഗററ്റ് എടുത്ത് കുട്ടിയുടെ ചുണ്ടിൽ വച്ചുകൊടുത്തശേഷം ലൈറ്റർ കൊണ്ടു കത്തിക്കുകയായിരുന്നു. എങ്ങനെ സിഗററ്റ് വലിക്കണമെന്നു കുട്ടിയെ പഠിപ്പിക്കുകയും ചെയ്തു. പുക അകത്തേക്കു വലിക്കണമെന്നും പിന്നെ പുറത്തേക്ക് ഊതിക്കളയണമെന്നുമൊക്കെ ഡോക്‌ടർ പറയുന്നതു വീഡിയോയിൽ കേൾക്കാം. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന യുവാവാണ് ഡോക്‌ടറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി മൊബൈൽ ഫോണിൽ പകർത്തിയത്. ദിവസങ്ങൾക്കുശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഡോക്‌ടറെ ആരോഗ്യവകുപ്പ് സ്ഥലംമാറ്റുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും…

Read More

കൈയടിക്കെടാ മക്കളേ… വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗണ്‍ഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സുഹൃത്തുക്കളായ ജയേഷ് വി.എം. നാരായണ നഗര്‍, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന്‍ പതിയാരക്കര, ജഗന്നാഥന്‍ ഇരിങ്ങല്‍ എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റില്‍ അകപ്പെട്ട ഇവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത് സ്ഥിതി സങ്കീര്‍ണമാക്കി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ മുരളീധരന്‍ വടകര ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ഡോര്‍ വിടര്‍ത്തിയാണ് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. അഞ്ചുപേര്‍ ഒന്നിച്ച് ലിഫ്റ്റില്‍ അകപ്പെട്ടതിനാല്‍ അല്പസമയം കൊണ്ടുതന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ അപകടനിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. ജീവന്‍ തിരിച്ചുകിട്ടിയതിലെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും.…

Read More

‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’: ആരാന്‍റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്നോണം ദുഷിച്ചും വിധിച്ചും കമന്‍റ് ചെയ്യുന്നതും വളരെ മോശമാണ്; മനോജ് വെള്ളനാട്

നൊന്തു പ്രസവിച്ച കുഞ്ഞിനെ മൂന്നുമാസം പ്രായമുള്ളപ്പോൾ വെള്ളത്തിൽ മുക്കി കൊന്ന ദയയില്ലാത്ത അമ്മ എന്നാകും ദിവ്യ ജോണി എന്ന പേര് കേൾക്കുന്പോൾ ആദ്യം എല്ലാവരുടേയും മനസിൽ എത്തുക. പിന്നീട് ദിവ്യ തന്നെ സ്വന്തം കഥ പറഞ്ഞപ്പോൾ അവളോടുള്ള വെറുപ്പ് സഹതാപമായി മാറി. എങ്കിലും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും മാത്രം പറയുന്നവർ അവൾക്കെതിരായി മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാ ലോകത്ത് തന്‍റെ മകളുടെ അടുത്തേക്ക് കഴിഞ്ഞദിവസം ആ അമ്മയും യാത്രയായി. പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ ഇരയായിരുന്നു ദിവ്യയും. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും പണ്ടു മുതൽക്കേ ഈ അവസ്ഥ പലരിലും കാണപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണിതെന്ന് പ്രശസ്ത ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട്.  പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഡോ. മനോജ്…

Read More

നാല് വർഷത്തെ പ്രണയം,കളളം പറഞ്ഞ് ചെറുപ്പക്കാരനെ പറ്റിച്ചു; 27 കാരിയല്ല 48 കാരിയാണ് തന്‍റെ കാമുകിയെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കാമുകൻ; ഇനി എന്തു ചെയ്യുമെന്ന് പോസ്റ്റ്

പ്രണയത്തിനു കണ്ണും മൂക്കുമൊന്നും ഇല്ലന്ന് പലപ്പോഴും പറയാറില്ലേ. വയസ് എത്ര ആയാലും പ്രണയം അതെപ്പോഴുമൊരു വികാരം തന്നെയാണ്. റെഡിറ്റിൽ ഇപ്പോഴിതാ ഒരു യുവാവ് തന്‍റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളാണ് വൈറലാകുന്നത്. കാമുകിയും താനും നാല് വർഷമായി പ്രണയത്തിലാണ്. കാഴ്ചയിൽ അവൾക്ക് പലപ്പോഴും തന്നേക്കാൾ പ്രായം തോന്നിക്കുമായിരുന്നു. അസ്ഥിക്ക് പിടിച്ച പ്രണയം ആയതിനാൽ യുവാവ് അതൊന്നും കാര്യമായി എടുത്തില്ല. എന്നാൽ സ്വന്തം സൗന്ദര്യത്തെ കുറിച്ച് കാമുകിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം യുവാവുമൊത്ത് പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ആസമയങ്ങളിലെല്ലാം യുവാവ് അവളെ ആശ്വസിപ്പിക്കുമായിരുന്നു. ബാഹ്യ സൗന്ദര്യമല്ല പ്രണയം, മറിച്ച് ആന്തരികമായ സൗന്ദര്യമാണ് പ്രണയത്തിന് വേണ്ടത് എന്നൊക്കെ സമാധാനിപ്പിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം തന്‍റെ പ്രണയിനിയുടെ ലാപ്ടോപ്പ് എടുത്തപ്പോൾ യാദൃശ്ചികമായി അവളുടെ പാസ്പോർട്ട് കാണാനിടയായി. അത് കണ്ട് യുവാവ് ഞെട്ടിപ്പോയി. തന്‍റെ കാമുകിക്ക് തന്നേക്കാൾ 20 വയസ് കൂടുതലാണെന്ന സത്യം അയാൾ…

Read More

വാഹനങ്ങൾ തിരക്കിട്ട് പായുന്ന റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു: റീൽസ് എടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് യുവാവ്; പണികൊടുത്ത് പോലീസ്

വൈറലാകാൻ എന്തും കാണിക്കാൻ തയാറായി മാറിയിരിക്കുകയാണ് ഇന്നത്തെ മനുഷ്യൻ. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും നാലാൾക്കാർ അറിഞ്ഞാൽ മതിയെന്ന ചിന്താഗതിയാണ് ഇക്കൂട്ടർക്ക്. റീൽസ് എടുക്കുന്നതിനായി കഴിഞ്ഞദിവസം നടുറോഡിൽ കറങ്ങുന്ന കസേരയിട്ട് മാസായി വീഡിയോ എടുത്ത് യുവാവിന് ഇപ്പോൾ എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നത്. ബംഗളൂരിലാണ് സംഭവം. ഇതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. നടുറോഡിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്നതിനു ഒത്ത നടുക്കായി കറങ്ങുന്ന കസേരയിൽ കൂളായി കാലിന്‍റെ മുകളിൽ കാലും വച്ച് യുവാവ് ഇരിക്കുന്നതാണ് വീഡിയോ. വെറുതെ ഇരിക്കുവല്ല ആശാൻ, മറിച്ച് ഒരു കപ്പിൽ ചൂട് കാപ്പിയൊക്കെ കുടിച്ച് തന്‍റെ സൈഡിൽ കൂടി പോകുന്ന എല്ലാ വണ്ടിയിലും നോക്കി ആസ്വദിച്ച് കാപ്പി കുടിക്കുകയാണ്. വീഡിയോ വൈറലായതോടെ പലരും കമന്‍റുമായി എത്തി. സംഭവം ബംഗളൂർ പോലീസിന്‍റെ ശ്രദ്ധയിലും എത്തി. യുവാവിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന…

Read More

വിദൂരഗ്രഹത്തിൽ ജീവനോ? ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടെന്ന് ഗവേക്ഷകർ

ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടാകാമെന്ന വാദത്തിന് ശക്തിപകരുന്ന തെളിവുകൾ ലഭിച്ചതായി ഗവേഷകർ. ചിങ്ങരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിൽ ഡൈമെത്തൈൽ സൾഫൈഡ്, ഡൈമെത്തൈൽ ഡൈസൾഫൈഡ് എന്നീ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിനു കാരണം. സമുദ്രങ്ങളിലെ ഏകകോശ ജീവികൾ മാത്രമാണ് ഈ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കാറ്. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. നിക്കു മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘം, ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടെന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് പ്രഫ. മധുസൂദനൻ പറഞ്ഞു. ഭൂമിയേക്കാൾ ഒന്പതിരട്ടി വലിപ്പമുള്ള ഈ ഗ്രഹം സൂര്യന്‍റെ പാതിയിൽ താഴെ വലിപ്പമുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണു ഭ്രമണം ചെയ്യുന്നത്. 2019ൽ ഗ്രഹാന്തരീക്ഷത്തിൽ നീരാവി കണ്ടെത്തിയെന്ന അവകാശവാദം ഉയർന്നിരുന്നു. സൗരയൂഥത്തിനു പുറത്ത് ജീവൻ ഉണ്ടാകാൻ സാധ്യത ഏറ്റവും കൂടിയ ഗ്രഹം ഇതാണെന്ന നിഗമനവും…

Read More