കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശി ശരത് ഗോപാലി(20)നെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്ഫിംഗിനായി ഉപയോഗിച്ചിരുന്നത്. പ്ര തിയുടെ നിരന്തരമായ ശല്യം സഹിക്കാതെ കഴിഞ്ഞ ജനുവരിയിലാണ് നടി പോലീസില്‍ പരാതി നല്‍കിയത്. നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ ശരതിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പിന്നാലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷമീര്‍ ഖാന്റെ നേതൃത്വത്തിലുളള സംഘം പറവൂര്‍ മനക്കപ്പടിയില്‍ നിന്നും ശരതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreCategory: Top News
മരിച്ചു കിടന്ന ദമ്പതികളുടെ കൈകളിൽ കത്തി; മുറിയിൽ നിന്ന് ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളിങ്ങനെ…
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. കണ്ണൂർ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്. ഡിഫന്‍സിൽ നഴ്സാണ് ബിൻസി. അബ്ബാസിയായിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു. രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇരുവരും ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
Read Moreസ്പായുടെ മറവില്‍ അനാശാസ്യം; 11 മലയാളി സുന്ദരികൾ കൊച്ചിയിൽ പിടിയിൽ; വൈറ്റിലയിലെ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം
കൊച്ചി: സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 11 യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് ഇവർ അനാശാസ്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിൽ ലഹരിയിടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള 11 പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. കൊച്ചി നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ ആര്‍ക്ടിക് ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreപതിമൂന്ന് കാരിയോട് അധ്യാപികയ്ക്ക് പ്രണയം; കൂട്ടിയെ തട്ടിക്കൊണ്ടുപോയി ആറ്ദിവസത്തോളം പീഡിപ്പിച്ചു; നടുക്കുന്ന സംഭവം ഗാന്ധിനഗറിൽ
ഗാന്ധിനഗർ: പതിമൂന്നുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയോട് പ്രണയം തോന്നിയ അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്പുരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പോലീസ് ബസ് തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
Read Moreഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു; എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു. ഇതിനാലാണ് പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറുമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളു എന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം. പദ്ധതിക്കായി പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖം യാദാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Moreസുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല: വേടനപ്പോലെ ഒരാളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ കൂറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു
കൊച്ചി: വേടനെതിരായ പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്. കേസ് സ്വാഭാവിക നടപടിയെന്ന മുൻ നിലപാട് മന്ത്രി തിരുത്തി. കേസ് സങ്കീർണമാക്കിയതിലെ അതൃപ്തി മന്ത്രി പരസ്യമായി പ്രകടിപ്പിച്ചു. വേടൻ സാമൂഹ്യബോധമുള്ള രാഷ്ട്രീയ ബോധമുള്ള കലാകാരനാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരം മാനിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. വേടനെപ്പോലുള്ള ഒരാളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ കൂറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു. അക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കണം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല. കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണ്. നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേസിൽ വേടന്റെ അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടെന്നാണ്…
Read Moreപാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് വേടന്: പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് പറഞ്ഞതാണ്; വനംവകുപ്പ് നടപടികള്‍ പരിശോധിക്കണം; എം.വി.ഗോവിന്ദന്
തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ വേടനെ പിന്തുണച്ച് സിപിഎം. വേടനെതിരേ വനംവകുപ്പിന്റെ വേട്ടയാടല്‍ നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് വേടന് പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ വനംവകുപ്പ് നടപടികള്‍ പരിശോധിക്കേണ്ടതാണെന്ന് ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് വേടന്. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍ തന്നെ വേടന് പറയാറുണ്ട്. തിരുത്തുമെന്ന വേടന് തന്നെ പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായെന്ന് വേടന് തന്നെ സമ്മതിച്ചതാണ്. ആ കുറ്റത്തിന് വേടനെതിരേ നടപടി സ്വീകരിക്കാം. പുലിപ്പല്ലെന്ന് കരുതുന്ന സാധനം ഒരു സുഹൃത്ത് നല്‍കിയതാണെന്ന് വേടന് പറഞ്ഞതാണ്. വേട്ടയാടലിന്റെ കാര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ വനംവകുപ്പിന് ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞത് ശരിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreആളൂർ വക്കീൽ മരിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു: ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത് ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി; ഒരാളുടെ മരണം കൂടി കേൾക്കണം; സൗമ്യയുടെ അമ്മ
പാലക്കാട്: ക്രിമിനൽ അഭിഭാഷകൻ ബി. എ. ആളൂരിന്റെ മരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ആർക്കും ഇനി ഇയാളെക്കൊണ്ട് ശല്യം ഉണ്ടാകരുതെന്ന് അമ്മ പറഞ്ഞു. ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂർ വാദിക്കാൻ വന്നു. ഒരു കുറ്റവാളിക്ക് വേണ്ടി വാദിക്കാൻ വരരുതേ എന്ന് അദ്ദേഹത്തോട് പലതവണ കരഞ്ഞ് പറഞ്ഞതാണ് എന്നിട്ടും അയാളെത്തി. അദ്ദേഹത്തിന്റെ മകൾക്കാണ് ഇങ്ങനെയൊരു ഗതി ഉണ്ടാവുന്നതെങ്കിൽ നിങ്ങൾ ഇതുപോലെ വാദിക്കാൻ എത്തുമോ എന്നും ചോദിച്ചിരുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഈ ആളൂർ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണമെന്ന് അയാളോട് തന്നെപലവട്ടം പറഞ്ഞിട്ടുള്ളതാണ്. മരണ വാർത്ത കേട്ടപ്പോൾ താൻ ഒരുപാട് സന്തോക്ഷിച്ചെന്നും അമ്മ വ്യക്തമാക്കി. അയാൾ കുറേ പണമുണ്ടാക്കിയിരുന്നു എന്നാൽ പോയപ്പോൾ ഇതൊന്നും കൂടെകൊണ്ടുപോയില്ലല്ലോ. ഇനി ഒരാളുടെ…
Read Moreറാപ്പർ വേടന് കുരുക്ക് മുറുകുന്നു; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ വനം വകുപ്പ് നടപടികൾ കടുപ്പിക്കുന്നു. വേടന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏത് അന്വഷണവുമായി സഹകരിക്കുമെന്നും റാപ്പര്‍ വേടൻ കോടതിയില്‍ പറഞ്ഞിരുന്നു.കര്‍ശന വ്യവസ്ഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടൻ വ്യക്തമാക്കി.
Read Moreപൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രം: സുപ്രധാന നീക്കം ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്
ന്യൂഡൽഹി: അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.…
Read More