പാലക്കാട്: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് പ്രധാനമന്ത്രിയെ കണ്ടത് എങ്ങനെയെന്നു സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. ദീർഘ കാലം പാർട്ടി പ്രവർത്തനം നടത്തിയ സീനിയർ നേതാക്കൾക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ ചോദിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അദ്ദേഹത്തെ സന്ദർശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണെന്നും മിക്കവാറും എല്ലാ പരിപാടികളിലും ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നുവെന്നും സന്ദീപ് നേരത്തെ പറഞ്ഞിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ .സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണെന്നും സന്ദീപ് കുറ്റപ്പെടുത്തിയിരുന്നു.…
Read MoreCategory: Top News
എന്നാ ഉണ്ട് മാഡം വേറെ വാർത്തകളൊക്കെ? മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ‘കുശലാന്വേഷണം’ നടത്തി; രണ്ട് വനിതാ പോലീസുകാർക്കെതിരേ അച്ചടക്കനടപടി
കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ “കുശലാന്വേഷണ’ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്ക്കെതിരേ അച്ചടക്ക നടപടി. കൊച്ചി സിറ്റി കളമശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷബ്ന ബി. കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃക്കാക്കര അസി.കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിയാണ് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ജനുവരി 14 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ഇരുവരും ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ കുശലാന്വേഷണത്തിന് കൂടുതല്‍ സമയമെടുത്തുവെന്ന് കണ്ടെത്തിയത്. ഷബ്ന ബി. കമാലിന് എക്സിബിഷന് ഹാള്‍ ഡ്യൂട്ടിയും ജ്യോതി ജോര്‍ജിന് കോമ്പൗണ്ടിലെ മഫ്തി ഡ്യൂട്ടിയുമായിരുന്നു നല്‍കിയത്. എന്നാല്‍ ഇരുവരും ഏല്‍പ്പിച്ചിരുന്ന ഡ്യൂട്ടിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെ…
Read Moreവയോധികയുടെ വായിൽ തുണി തിരുകി സ്വർണം അപഹരിച്ച കേസ്; പോലീസ് കൊണ്ടുവന്ന കള്ളനെക്കണ്ട് പാൽതങ്കം ഞെട്ടി; ഞെട്ടിക്കുന്ന ക്രൂരത ചെയ്തത് കൊച്ചുമകനും സുഹൃത്തും
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ പാൽ തങ്കം എന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം മൂടി വായിൽ തുണി തിരുകി കഴുത്തിൽക്കിടന്ന മാലയും കമ്മലും തലയണക്കടിയിൽനിന്നു പണവും അപഹരിച്ച കേസിൽ വയോധികയുടെ കൊച്ചുമകൻ കിഷോറും (19) കിഷോറിന്റെ സുഹൃത്ത് 16കാരനും പിടിയിലായി. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽനിന്ന് സ്വർണവും പണവും പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോയാണ് ആക്രമണമുണ്ടായത്. പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇരുവരും ചേർന്ന് രാത്രിയിൽ വീടിന്റെ പരിസരത്തുള്ള പറമ്പിൽ ഒളിച്ചിരിക്കുകയും രണ്ടോടെ വീടിനു പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറുകയും ചെയ്യുകയായിരുന്നെന്ന് കിഷോർ മൊഴി നൽകിയിട്ടുണ്ട്. വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ ടി. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി തെളിവെടുപ്പിന് എത്തിച്ചത്.
Read Moreപണത്തിനു മീതെ പരുന്തും പറക്കില്ല… തട്ടിപ്പിന്റെ കൊടുമുടിയോളം അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച്; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ…
കൊച്ചി: സംസ്ഥാനവ്യാപകമായി വലിയ തട്ടിപ്പിനു കളമൊരുക്കിയ അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ വ്യാപകമായി ഉപയോഗിച്ച്. മന്ത്രിമാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഈ പദ്ധതിയുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. അനന്തു കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് സഹകരിച്ചിരുന്നു. രാധാകൃഷ്ണന്റെ ‘സൈന്‍’എന്ന സന്നദ്ധ സംഘടനയാണ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്ളാറ്റില്‍ നടന്നിരുന്നുവെന്നാണ് വിവരം. അനന്തുവിന്റെ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ലീഗല്‍ അഡ്വൈസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്ളാറ്റുകളും കൈകാര്യം ചെയ്തത് ലാലി വിന്സെന്റായിരുന്നുവെന്നാണ് വിവരം. ജെറി എം. തോമസ് ഏറ്റവുമധികം തട്ടിപ്പ് എറണാകുളത്ത് എറണാകുളം ജില്ലയില്‍ മാത്രം അനന്തുവിനെതിരേ 5000 ത്തിലധികം പരാതികള്‍ ലഭിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ്…
Read Moreമകനുമായി സ്കൂട്ടറിൽ പോകുന്നതിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് മാറി താമസിക്കുകയായിരുന്നു; എല്ലാത്തിനും സാക്ഷിയായി മകൻ
ബംഗളൂരു: മകൻ പഠിക്കുന്ന സ്കൂളിന് സമീപം ഭാര്യയെ കുത്തിക്കൊന്നു ഭർത്താവ്. ബംഗളൂരുവിലെ ആനേക്കൽ ടൗണിന് സമീപം ഹെബ്ബഗോഡി വിനായകനഗറിലാണ് സംഭവം. 29കാരിയായ ശ്രീഗംഗയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ആറു വയസുള്ള മകനുണ്ട്. രണ്ട് വർഷം മുൻപ് മുതൽ ഭാര്യക്ക് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മോഹൻരാജ്, ശ്രീഗംഗയുമായി പതിവായി വഴക്കിട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മോഹൻരാജ് കുട്ടിയെ കാണാൻ ഭാര്യയുടെ വസതിയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബുധനാഴ്ച രാവിലെ ശ്രീഗംഗ മകനെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുമ്പോൾ കാത്തുനിന്ന മോഹൻരാജ് റോഡിന് നടുവിൽ വച്ച് യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീഗംഗയെ യാത്രക്കാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreമകനെ കൊല്ലാൻ വിഷം കലർത്തിയ വെള്ളം നൽകി; മരണവെപ്രാളം കണ്ട് പിതാവ് പുറത്തേക്ക് ഓടി; ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
അഹമ്മദാബാദ്: വെള്ളത്തിൽ വിഷം കലർത്തി നൽകി മകനെ കൊന്ന പിതാവ് അറസ്റ്റിൽ. അഹ്മദാബാദിലെ ബാപ്പുനഗറിലാണ് നാടിനെ നടുക്കിയ സംഭവം. സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം നൽകിയാണ് 10 വയസുള്ള മകനെ കൽപേഷ് ഗോഹെൽ (47) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കൽപേഷ് ഗോഹെൽ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം പ്രതി മകന് നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ ഇയാൾ വീട്ടിൽ നിന്ന് ഓടിപ്പോകുകയായിരുന്നു. വെള്ളം കുടിച്ച ഉടൻ തന്നെ കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. കുടുംബാംഗങ്ങൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അറസ്റ്റിന് പിന്നാലെ മകന് നൽകിയ വെള്ളത്തിൽ 30 ഗ്രാം സോഡിയം നൈട്രേറ്റ് കലർത്തിയതായി…
Read More“ബാഗിനുള്ളില്‍ ഫ്ലാസ്ക് ‘; വിദേശരാജ്യങ്ങളില്‍നിന്ന് ലഹരിക്കടത്തിന് പുത്തന്‍ രീതി; ലഹരി മരുന്ന് എത്തുന്നത് പാക്കിസ്ഥാനില്‍നിന്ന്; കാരിയറായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകൾ
കൊച്ചി: ലഹരിമാഫിയയുടെ ഹബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഹരിമരുന്ന് എത്തുന്നത് ഫ്ലാസ്ക്കുകള്‍ വഴിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പലപ്പോഴും വിദേശരാജ്യങ്ങളില്‍നിന്ന് എയര്‍പോര്‍ട്ട് വഴി ലഹരി കടത്താനായി സ്ത്രീകളെയാണ് നിയോഗിക്കുന്നത്. പാക്കിസ്ഥാനില്‍നിന്നാണ് എംഡിഎംഎ പോലെയുള്ള ലഹരിവസ്തുക്കള്‍ കൂടുതലായി എത്തുന്നതെന്നാണ് പുതിയ വിവരം. ഇത് ഒമാനില്‍ എത്തിക്കും. അവിടെ നിന്നാണ് വിമാന മാര്‍ഗം പല രാജ്യങ്ങളിലേക്കും ലഹരി മാഫിയ സംഘങ്ങള്‍ മരുന്ന് എത്തിക്കുന്നത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഫ്ലാസ്ക്കുകളില്‍ നിറച്ച് കടത്തുന്നതാണ് മാഫിയ സംഘങ്ങളുടെ പുതിയ രീതി. വിമാനത്താവളത്തിലെ സ്കാനിംഗ് ഉള്‍പ്പെടെയുളള പരിശോധനയില്‍ ഫ്ലാസ്കിനുള്ളിലെ ചില്ല് തെളിയില്ലെന്നതാണ് ലഹരിമാഫിയ സംഘങ്ങള്‍ ഈ പുതിയ രീതി തെരഞ്ഞെടുക്കാന്‍ കാരണം. വലിയ ബാഗുകളിലായി നാലോ അഞ്ചോ ഫ്ലാസ്ക്കുകള്‍ നിറച്ചിട്ടുണ്ടാകും. ലഹരിക്കടത്തുകാര്‍ പലപ്പോഴും കൂട്ടമായിട്ടാണ് വിമാന മാര്‍ഗം യാത്ര ചെയ്യുന്നത്. ബാഗ് സുരക്ഷിതമായി എയര്‍പോര്‍ട്ടിന് പുറത്ത് എത്തിക്കാനുള്ള ചുമതല നിര്‍വഹിക്കുന്നത് സ്ത്രീകളായിരിക്കും.…
Read Moreകുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ മരുമകനും മരിച്ചു; ഞെട്ടിക്കുന്ന സംഭവം പാലായിൽ
പാലാ: കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇരുവർക്കും ദാരുണാന്ത്യം. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണ് നാടിനെ നടുക്കിയ സംഭവം. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58)യെയാണ് മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആറു വയസുകാരൻ മകനുമായി ഭാര്യാവീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിന്റെയും സ്വന്തം ദേഹത്തും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ…
Read Moreകെ.ആര്. മീരയുടെയും കമാല്‍ പാഷയുടെയും വാക്കുകള്‍ പുരുഷവിരോധത്തിന്റെ നേര്‍സാക്ഷ്യം; സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ
കോട്ടയം: പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന പുരുഷ കമ്മീഷന് ബില്‍ 2025 പൂര്‍ത്തിയായതായും സ്പീക്കറുടെ അനുമതിക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സമര്‍പ്പിച്ചിരിക്കുകയാണെന്നും സ്പീക്കറുടെയും നിയമവകുപ്പിന്റെയും അനുമതി ഉടൻ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍. നോവലിസ്റ്റ് കെ.ആര്. മീരയുടെയും ഹൈക്കോടതി മുന്‍ജഡ്ജി കമാല്‍ പാഷയുടെയും വാക്കുകള്‍ പുരുഷവിരോധത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇവരുടെ വാക്കുകള്‍ വനിതാ കമ്മീഷനോ യുവജന കമ്മീഷനോ സാംസ്കാരിക നായകരോ തള്ളിപ്പറയാത്തത് പുരുഷ വിരുദ്ധ സമീപനത്തിന്റെ അടയാളമാണെന്നും രാഹുല്‍ പറഞ്ഞു.
Read Moreമരത്തിൽകയറി കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; കയറിൽ തൂങ്ങിയിറങ്ങി അമ്പത്തിയാറുകാരിയായ ഭാര്യയും; പിന്നീട് സംഭവിച്ചത്…
പിറവം: കുരുമുളക് പറിക്കുന്നതിനിടെ കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ സാഹസികമായി കയറിൽ തൂങ്ങി ഭാര്യയുമിറങ്ങി. ഒടുവിൽ ഇരുവരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കരയ്ക്കെത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പിറവം പള്ളിക്കാവ് പാറേക്കുന്ന് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇലഞ്ഞിക്കാവിൽ വീട്ടിൽ രമേശനും (64) ഭാര്യ പത്മവും (56) വീടിനു പുറകിലെ മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിനിടെയാണ് രമേശൻ കിണറ്റിൽ വീണത്. കിണറിനോടു ചേർന്നുള്ള മുരിങ്ങയിൽ ഗോവണി ചാരിവച്ച് കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് രമേശൻ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. പത്മം ഉടനെ കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങി. കുറച്ചിറങ്ങിയപ്പോഴേക്കും കയറിൽനിന്നു പിടിവിട്ട് പത്മവും കിണറ്റിലേക്ക് വീണു. അഗ്നിരക്ഷാസേന എത്തുന്നതുവരെ അവശനിലയിലായ രമേശനെ പത്മം താങ്ങിപ്പിടിച്ചു നിന്നു. അഗ്നിരക്ഷാസേന വല ഉപയോഗിച്ച് ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു.
Read More