പാലക്കാട്: തന്റെ കുടുംബം തകരാൻ കാരണക്കാരിൽ ഒരാൾ അയൽവാസിയായ പുഷ്പയാണ്. അവൾ മരിക്കാത്തതിൽ നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയുമുണ്ടായിരുന്നു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്ന് ചെന്താമര പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയുടെ ചോദ്യംചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. അതിനിടെ ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചിരുന്നു. കൊലപാതകം നടന്ന പോത്തുണ്ടിയിലാണ് ഇയാളെ എത്തിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Read MoreCategory: Top News
മുകേഷിന് അപ്രഖ്യാപിത വിലക്ക്; പാർട്ടി പരിപാടികളിൽ തൽകാലം പങ്കെടുപ്പിക്കില്ല; എംഎൽഎ എന്ന നിലയിൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കും
കൊല്ലം: നടനും എംഎൽഎയുമായ എം. മുകേഷിന് സിപിഎം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന ുറിപ്പോർട്ട്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളിൽ മുകേഷിന്റെ ഫോട്ടോ ഉൾപ്പെടുത്തേണ്ട എന്നുമാണ് പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം. ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മുകേഷിനെതിരേ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും മുകേഷിന്റെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് താൽകാലിക വിലക്കെന്നാണു സൂചന. അതേ സമയം എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ പ്രമുഖ നേതാക്കൾ പരമാവധി വിട്ടുനിൽക്കും,സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതിയിൽ മുകേഷിന്റെ പേരുണ്ട്. മുകേഷിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്‍പാണ് സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്. മുകേഷിന് എതിരെ നടി നൽകിയ…
Read Moreവീട്ടുകാരുടെ സമ്മർദത്തിൽ മറ്റൊരാളെ വിവാഹം ചെയ്തു; നിക്കാഹ് കഴിഞ്ഞ് മൂന്നാംനാള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ
മലപ്പുറം: ആമയൂരിൽ നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവ (18)റെയാണ് വിവാഹച്ചടങ്ങുകൾ നടക്കാനിരിക്കെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ കണ്ടെത്തി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരം ഷൈമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പോലീസ് പറയുന്നു. അയല്‍വാസിയായ ആൺസുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പോലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. പ്ലസ്ടു കഴിഞ്ഞ് പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു ഷൈമ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍ : തസ്നി സിനിവര്‍ , നിഷാല്‍.
Read Moreചവിട്ടേറ്റ് നിലത്തുവീണ ശ്യാം പ്രസാദിന്റെ നെഞ്ചിലേക്ക് തുടരെ തുടരെ ജിബിൻ ചവിട്ടി; വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകേശം തകർന്നതും ആന്തരിക രക്തസ്രാവവും ജീവൻ കവർന്നു
ഗാന്ധിനഗർ: കോട്ടയം കാരിത്താസിൽ പോലീസുകാരൻ ശ്യാം പ്രസാദ് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക വിവരം. വാരിയെല്ലുകൾ ഓടിയുകയും ശ്വാസകോശത്തിന് ക്ഷേതമേറ്റതായും സൂചനയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കും പോലീസ് അധികാരിക്കും വിട്ടുനൽകി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദിന് നെഞ്ചിന് ചവിട്ടേറ്റത്. തെള്ളകത്തെ തട്ടുകടയിൽ സംഘർഷമുണ്ടാക്കിയ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിന്റെ ദൃശ്യം പകർത്താൻ ശ്യം പ്രസാദ് ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജിബിൻ പോലീസുകാരനായ ശ്യാം പ്രസാദിനെ മർദിക്കുകയും ഇതിനിടെ വീണുപോയ ശ്യാം പ്രസാദിന്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.
Read Moreലഹരിയ്ക്കായ് എന്തും ചെയ്യും… പോലീസുകാരനെ ചവിട്ടികൊലപ്പെടുത്തിയ ജിബിൻ സ്വന്തം പിതാവിനെയും ചവിട്ടി വീഴ്ത്തിയവൻ; പ്രതി ഗാന്ധിനഗറിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ
ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജിബിൻ ജോർജ് (27) പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ. പ്ലസ് ടു പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിന് ഇയാളെ സിംഗപ്പൂരിലേക്ക് അയച്ചത്. അവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേക്ക് മടക്കിയയച്ചു. തിരികെയെത്തിയ ഇയാൾ ചെന്നുപെട്ടത് ലഹരി മാഫിയ സംഘത്തിൽ. ലഹരി ഉപയോഗത്തിന് പണം ലഭിക്കാൻ ഇയാൾ പിതാവിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പിതാവിനെ തൊഴിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ടു ദിവസം ഇയാൾ പ്രശ്നമുണ്ടാക്കുകയും നിലവിളക്ക് ഉപയോഗിച്ച് ക്ഷേത്രഭാരവാഹിയുടെ തലയ്ക്കടിക്കുകയും ചെയ്തത് രണ്ടു വർഷം മുമ്പാണ്. 2022 മുതൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആകെ ഏഴു കേസുകളിൽ പ്രതിയാണ്. ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതക ശ്രമം, ലഹരി ഉപയോഗം, മോഷണം എന്നിവയ്ക്കും കോതമംഗലത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കലിനും…
Read Moreടീ ഷർട്ട് സുഹൃത്ത് ഇട്ടുനോക്കിയതിൽ തർക്കം; ഷർട്ടിന്റെ വില മുഖത്ത് എറിഞ്ഞു നൽകിയത് പകയായി; നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ കഴുത്തറത്ത് കൊന്നു
നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷര്‍ട്ട് സുഹൃത്ത് ഇട്ടുനോക്കിയത് വാക്കേറ്റത്തിലും കൈയാങ്കളിയിലും, ഒടുവിൽ അതിദാരുണമായ കൊലപാതകത്തിലേക്കും. ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് അരങ്ങേറിയത്. ശുഭം ഹരാനെ എന്ന യുവാവിനെയാണ് സുഹൃത്തായ പ്രയാഗ് അസോള്‍ നാട്ടുകാർ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ റോഡിലിട്ട് കൊലപ്പെടുത്തിയത്. ശുഭം ഹരാനെ, പ്രയാഗിന്റെ ജ്യേഷ്ഠനായ അക്ഷയ് അസോളിന്റെ ടീഷര്‍ട്ട് ധരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശുഭം ഹരാനെയും ഇയാളുടെ സുഹൃത്തുക്കളായ അസോള്‍ സഹോദരങ്ങളും തമ്മില്‍ ഇതിനെച്ചൊല്ലി രണ്ടുദിവസമായി തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് പറയുന്നു. അക്ഷയ് അസോള്‍ പുതുതായി വാങ്ങിയ ടീഷര്‍ട്ട് ശുഭം ഹരാനെ ധരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ടീഷര്‍ട്ട് ശുഭം ധരിച്ചത് അക്ഷയിനെ പ്രകോപിപ്പിച്ചു. ഇത് വാക്കേറ്റത്തിലും തര്‍ക്കത്തിലും കലാശിച്ചു. പിന്നാലെ ശുഭം ഹരാനെ ടീഷര്‍ട്ടിന്റെ പണം പിടിച്ചോ എന്നുപറഞ്ഞ് അക്ഷയ്ക്ക് നേരേ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ അക്ഷയ്ക്കും പകയായി. അതേസമയം,…
Read Moreപുതിയ സ്കൂട്ടർ പകുതി വിലയിൽ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തത് 800 കോടി; ഇരുപത്തിയാറുകാരൻ തട്ടിപ്പിന് തുടക്കമിട്ടത് പകുതിവിലയ്ക്ക് സ്കൂൾ ബാഗ് നൽകി…
എരുമേലി: പ്രമുഖ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന വാഗ്ദാനത്തിലൂടെ തട്ടിപ്പിനിരയായവരിൽ എരുമേലിക്കാരും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ടവരും.യമഹ, സുസുക്കി, ടിവിഎസ്, ഹോണ്ട എന്നിങ്ങനെ വിവിധ സ്കൂട്ടർ കമ്പനികളുടെ കാഞ്ഞിരപ്പള്ളി എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളും സൊസൈറ്റിയുടെ പേരിൽ കമ്യൂണിറ്റി ഗ്രൂപ്പും എരുമേലി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് മേഖലയിൽ പ്രചരിക്കുകയും നിരവധി പേർ ഇതിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഏത് കമ്പനിയുടെ സ്കൂട്ടർ വേണമെന്ന് അറിയിച്ചാൽ ആ കമ്പനിയുടെ പേരിൽ ടിവിഎസ് കാഞ്ഞിരപ്പള്ളി, യമഹ കാഞ്ഞിരപ്പള്ളി എന്ന രീതിയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നത്. ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്ന കമ്യൂണിറ്റി ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് സർദാർ പട്ടേലിന്റെ പേരിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സോഷ്യോ ഇക്കണോമിക് സൊസൈറ്റിയായിരുന്നു. ഇതിന്റെ തലപ്പത്ത് മേഖലയിലെ ഒരു മുൻ പഞ്ചായത്ത് അംഗവും ഉൾപ്പെട്ടിരുന്നു. തട്ടിപ്പുകേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍…
Read Moreവേനൽക്കാലമാണ് സൂക്ഷിക്കുക.. കരിയില കത്തിക്കുന്നതിനിടെ തീ റബർ തോട്ടത്തിലേക്ക് പടർന്നു; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു
കൊടുമണ്‍: അങ്ങാടിക്കല്‍ മഠത്തിലയ്യത്ത് മുരുപ്പേല്‍ ഷിബുഭവനത്തില്‍ ഓമനയെ (75) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടു. വീടിനു സമീപത്ത് കരിയിലയ്ക്കു തീ കത്തിച്ചപ്പോള്‍ സമീപമുള്ള റബര്‍തോട്ടത്തിലേക്ക് തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റതെന്ന് കരുതുന്നു. ഓമന തനിച്ചാണ് ഉണ്ടായിരുന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഓമന കുഴഞ്ഞുവീണു അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ഓമന അത്യാസന്നനിലയിലായിരുന്നു. അടൂരില്‍നിന്ന് ഫയര്‍ഫോഴ്സും കൊടുമണ്ണില്‍നിന്ന് പോലീസും എത്തി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ശിവരാമനാണ് ഭര്‍ത്താവ്. മക്കൾ: ഷിബു, ഷീബ.
Read Moreപ്രാരാബ്ദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മനസ് മാറ്റി; ഭര്‍ത്താവിന്റെ വൃക്ക വിറ്റു കിട്ടിയ ലക്ഷങ്ങളുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; തകരുന്ന ഹൃദയവേദനയുമായി യുവാവ്
കോൽക്കത്ത: ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കൈക്കലാക്കിയതിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽപ്പെട്ട സാൻക്രെയ്ലിലാണ് നാടിനെ നടുക്കിയ കൊടുംചതി നടന്നത്. കുടുംബത്തിലെ പ്രാരാബ്ദങ്ങള്‍ മാറാൻ വൃക്ക വില്‍ക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചതു യുവതിയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി. മാസങ്ങളോളം നീണ്ട തെരച്ചിലിനുശേഷം ഭർത്താവിന്റെ രക്തഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ യുവതിതന്നെ കണ്ടെത്തി. തുടർന്ന് മൂന്നു മാസം മുന്‍പ് ശസ്ത്രക്രിയ നടത്തി വൃക്ക നല്കി. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാല്‍ വൃക്ക വിറ്റു പണം സന്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഭാര്യയുടെ കുബുദ്ധിയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പശ്ചിമബംഗാളിലെതന്നെ ബാരക്പുർ സ്വദേശിയായ രവിദാസ് എന്നയാള്‍ക്കൊപ്പം ജീവിക്കാൻ പണം സന്പാദിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.ശസ്ത്രക്രിയയ്ക്കു പിന്നാലെ പണം കിട്ടിയതോടെ തന്ത്രപൂർവം അതു കൈക്കലാക്കി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തിൽ…
Read Moreകോളടിച്ച് സർക്കാർ ജീവനക്കാർ; ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്ത്; ഒരു ലക്ഷത്തിന് മുകളിൽ ശന്പളം വാങ്ങുന്നവർ ആദായ നികുതി അടച്ചാൽമതി
തിരുവനന്തപുരം: ആദായ നികുതി പരിധി 12 ലക്ഷമാക്കി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്തായി. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർ ആദായ നികുതി അടച്ചാൽ മതിയാകും. സംസ്ഥാന സർക്കാരിനു കീഴിലെ 5.5 ലക്ഷം ജീവനക്കാരിൽ ഏതാണ്ട് ഒരു ലക്ഷത്തിനു താഴെ പേർ മാത്രം പുതിയ പ്രഖ്യാപന പ്രകാരം ആദായ നികുതി അടച്ചാൽ മതിയാകും. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിനു മുകളിലുള്ള ജീവനക്കാരാണ് അടുത്ത സാന്പത്തിക വർഷം ആദായ നികുതി അടയ്ക്കേണ്ടി വരിക. മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഡിവൈഎസ്പി, കോളജ് അധ്യാപകർ, നിശ്ചിത വർഷം സർവീസുള്ള ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകർ തുടങ്ങിയവർ ആദായ നികുതി സ്ലാബിൽ ഉൾപ്പെടും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് കുറഞ്ഞത് ഒരു മാസത്തെ…
Read More