തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് പോലീസ്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു. വീട്ടുകാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. കുഞ്ഞ് തന്റെ സഹോദരന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നതെന്നാണ് അമ്മയുടെ മൊഴി. ഇയാളുടെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.
Read MoreCategory: Top News
നെന്മാറ ഇരട്ടക്കൊലക്കേസ്; വനത്തിനുള്ളിൽവെച്ച് ഡ്രോൺ വരുന്നതും പോലീസിനെയും കണ്ടിരുന്നു; ഭാര്യയേയും മകളെയും ഉൾപ്പെടെ ചൊന്തമാര കൊല്ലാനെത്തിയത് അഞ്ചുപേരെ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്നു വൈകുന്നേരം നാലിന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണു നീക്കം. അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ പോലീസ് ആവശ്യപ്പടും. തെളിവെടുപ്പ് സംബന്ധിച്ച് പോലീസ് സൂചനയൊന്നും നല്‍കുന്നില്ല. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പോലീസ് പിടികൂടിയത്. പോത്തുണ്ടി വനമേഖലയില്‍ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തോടെയാണ് കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. ഡ്രോൺ പറത്തുന്നതും പോലീസും നാട്ടകാരും തെരയുന്നതും കാടിനുള്ളിൽ പതുങ്ങിയിരുന്നു കണ്ടിരുന്നെന്നു ചെന്താമര പോലീസിനോട് പറഞ്ഞു.തന്റെ ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ അഞ്ചു പേരെയാണു താന്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ രണ്ടു പേരെ മാത്രമേ ഇപ്പോള്‍ വകവരുത്തിയിട്ടുള്ളൂ എന്നും…
Read Moreകാരണവർ വധക്കേസ്; പ്രതി ഷെറിന് ശിക്ഷയിൽ ഇളവ് നൽകി ജയിൽ മോചിതയാക്കാൻ ശിപാർശ; മോചന ഫയൽ മന്ത്രിസഭ നേരത്തേയാക്കിയത് ഒരു മന്ത്രിയുടെ ഇടപെടൽമൂലം
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന് ശിക്ഷാകാലയളവിൽ ഇളവു നൽകി മോചിപ്പിക്കാൻ മന്ത്രിസഭാ ശിപാർശ. ഷെറിന്റെ ജീവപര്യന്തം ശിക്ഷാകാലയളവ് 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് കണ്ണൂർ വനിതാ ജയിലിൽ ചേർന്ന ഉപദേശക സമിതി യോഗത്തിന്റെ ശിപാർശയുടെയും നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചും മകൻ പുറത്തുണ്ടെന്ന വാദവും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്തും വിട്ടയയ്ക്കാനുള്ള ശിപാർശ അംഗീകരിച്ചത്. ഇനി ഗവർണർകൂടി ഒപ്പുവച്ചാൽ മാത്രമേ ജയിൽമോചിതയാകാൻ കഴിയൂ. ഒരു മന്ത്രിയുടെകൂടി ഇടപെടലിന്റെ ഭാഗമായാണ് ഷെറിന്റെ മോചന ഫയൽ മന്ത്രിസഭ നേരത്തേയാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. ജീവപര്യന്തം ശിക്ഷ 14 വർഷമെന്നു നിശ്ചയിച്ചിട്ടില്ലെന്നും ജീവിതാവസാനം വരെയാണെന്നുമുള്ള സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ വിധികളിൽ ഇതു വ്യക്തമാക്കാറുണ്ട്. എന്നാൽ, 2010ലാണ് ഷെറിനെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി പറഞ്ഞത്. ഇതിൽ ജീവിതാവസാനമെന്നു വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ശിക്ഷാകാലയളവ് 14 വർഷം പൂർത്തിയായ സാഹചര്യത്തിൽ…
Read Moreഎസ്ഐയ്ക്ക് വനിതാ എസ്ഐയുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദനം; പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവിന്റെ അവിഹതബന്ധവും സ്ത്രീധന പീഡന പരാതിയും, വർക്കല സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ മർദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ നടപടി. എസ്.ഐ അഭിഷേകിന്റെ പെരുമാറ്റദൂഷ്യം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതികൾക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോൾ യുവതി മുഖ്യമന്ത്രിക്ക്…
Read Moreപതിനഞ്ചുകാരി ഗർഭിണിയായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് പത്തൊമ്പതുകാരൻ; കുറ്റക്കാരന്റെ പേര് പുറത്ത് പറയാതെ പെൺകുട്ടി; ഒടുവിൽ എല്ലാം പറഞ്ഞതിങ്ങനെ…
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ് അറസ്റ്റിലായത്. 2024 സെപ്റ്റംബർ 22 ന് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. കഴിഞ്ഞ ദിവസമാണ് വെച്ചൂച്ചിറ പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യം പെൺകുട്ടി വിസമ്മതിച്ചു. പിന്നീട് കൗൺസിലിംഗിന് വിധേയയാക്കിയതിന് ശേഷമാണ് കുട്ടി മൊഴി നൽകിയത്. ശിശുസൗഹൃദ ഇടത്തിൽ വച്ച് വിശദമായി മൊഴിയെടുത്ത പോലീസ്, ജില്ലാ പൊലീസ് മേധാവി വി ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊർജമാക്കിയിരുന്നു. തുടർന്ന് രാത്രി തന്നെ ഇയാളെ കുറുമ്പൻമൂഴിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ്…
Read Moreആർക്കും പരാതിയില്ല സർ… സദ്യയ്ക്ക് രണ്ടാമതും പപ്പടം ചോദിച്ചു, പിന്നെ എല്ലുപൊടിയുന്ന കൂട്ടത്തല്ല്; പപ്പടപോരിൽ പരിക്കേറ്റ് രണ്ട് പേർ ആശുപത്രിയിൽ
കോട്ടയം: വിവാഹ സദ്യയ്ക്കിടെ പപ്പടം നൽകിയില്ലെന്ന് ആരോപിച്ച് കൂട്ടത്തല്ല്. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടതോടെയാണ് ഓഡിറ്റോറിയം കൂട്ടത്തല്ലിന്റെ വേദിയായത്. കോട്ടയം നാട്ടകത്തായിരുന്നു സംഭവം. ഹാളിൽ നിന്ന് വധൂവരന്മാർ മടങ്ങിയ ശേഷമായിരുന്നു കൈയാങ്കളി. ഭക്ഷണം കഴിക്കാൻ ഇരുന്ന സംഘത്തിലെ ഒരാള്‍ രണ്ടാമതും പപ്പടം ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്കു പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. രണ്ടുപേരെ പരിക്കുകളോടെ കോട്ടയത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.
Read Moreജീവൻ പണയംവച്ച് ഉല്ലാസം… നിയമം കാറ്റില്‍പറത്തി കൊച്ചി കായലില്‍ ഉല്ലാസബോട്ടു യാത്ര; ലൈഫ് ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ കാരണമായി ടൂര്‍ ഓപ്പറേറ്റര്‍മാർ പറയുന്നതിങ്ങനെ…
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി കായലില്‍ ഉല്ലാസ ബോട്ടുകളുടെ യാത്ര. അവധി ദിവസങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളെ കയറ്റിയും ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നുളള ചില ഉല്ലാസ ബോട്ടുകള്‍ സഞ്ചാരികളുമായി അപകടകരമായ യാത്ര നടത്തുന്നത്. അവധിക്കാലത്തെ അധിക വരുമാനമാണ് പല ബോട്ടുകാരും ലക്ഷ്യമിടുന്നത്. നേരത്തെ താനൂര്‍ ബോട്ട് അപകടത്തില്‍ 22 ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ മറൈന്‍ഡ്രൈവില്‍ അടക്കം സ്വകാര്യബോട്ട് ജെട്ടികളില്‍ തുടര്‍ച്ചയായി പോലീസ് പരിശോധന നടത്തുകയും അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. രജിസ്ട്രേഷന്, സര്‍വേ, സ്റ്റബിലിറ്റി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍ എന്നിവരെ മാത്രമേ ബോട്ടില്‍ ജോലിക്കു നിയോഗിക്കാവൂ. ലൈഫ് ബോയ്,…
Read Moreചെന്താമരയെ ജോത്സ്യൻ പറഞ്ഞ് വശ്വസിപ്പിച്ചു; കുടുംബ കലഹത്തിന്റെ കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന്; ലിസ്റ്റിൽ ഇനിയും രണ്ടുപേർ; ചെന്താമര അന്തവിശ്വാസങ്ങൾക്ക് അടിമ…
നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും അമ്മാവൻ പറഞ്ഞു. ‘‘ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കൈയിൽ കിട്ടിയാൽ പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അമ്മായി പറഞ്ഞു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു; പോലീസിനെതിരേ റിപ്പോർട്ട്നെന്മാറ: സജിത കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയില് എത്തിയത്. ഒന്നരമാസം മുമ്പ് കേസില്‍ ജാമ്യം ലഭിച്ച ചെന്താമരയോട് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശിച്ചിരുന്നു.…
Read Moreഇനി ഞങ്ങളുടെ ലോകം… ശല്യപ്പെടുത്താൻ ആരും ഇങ്ങോട്ടേക്ക് വരരുത്; വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം നാഷണൽ പാർക്കിൽ സന്ദർശകർക്കു വിലക്ക്
മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നു മുതൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാർക്ക് താത്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിൻകുട്ടികളെ കണ്ടെത്തിയതിനെത്തുടർന്നാണ് പാർക്ക് അടയ്ക്കുന്നത്. മാർച്ച് 30 വരെയാണ് താത്കാലിക വിലക്ക്. ഏപ്രിൽ ഒന്നു മുതൽ സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാം. ജനുവരിയുടെ രണ്ടാം പാദം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. അപൂർവ ഇനമായ വരയാടുകൾക്ക് പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് പാർക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രജനനം പൂർത്തിയാകാത്ത പക്ഷം പാർക്ക് വീണ്ടും തുറക്കുന്ന തീയതിയിൽ മാറ്റം വന്നേക്കും. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളിൽ ഗണ്യമായി വർധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിൽ ശരാശരി 70 മുതൽ 100 വരെ വരയാട്ടിൻകുട്ടികൾ പിറക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Moreബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും; പ്രവര്‍ത്തകരുടെ താത്പര്യം കൂടുതല്‍ അവസരം ഉറപ്പുതരുന്ന മുന്നണിയിലേക്ക് മാറുകയെന്നത്; നേതൃയോഗം ചേര്‍ത്തലയില്‍
കോട്ടയം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ തുടരണമോ എന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് വൈകാതെ തീരുമാനമെടുക്കും. തുഷാര്‍ പങ്കെടുത്ത കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് ചേരുകയാണ്. മറ്റു മുന്നണികളില്‍ ലഭിക്കാവുന്ന അവസരവും സാധ്യതയും സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണു കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.ചേര്‍ത്തയിലെ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണനയല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഈഴവ വോട്ടുകള്‍ മാത്രമാണ് ഏകീകരിച്ചതെന്നും ബൂത്തുതല പോളിംഗ് കണക്കുകള്‍ വിലയിരുത്തി പാര്‍ട്ടി ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രവമല്ല ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ജെപി നഡ്ഡ പങ്കെടുത്ത റോഡ് ഷോയിലും ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കാളിത്തമുണ്ടായില്ല. തുഷാറിന്…
Read More