വാഷും കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ യുവാവ് എക്സൈസിന്‍റെ പിടിയിൽ


കൊടുങ്ങല്ലൂർ: ക്രിസ്മസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള റെയ്‌ഡിൽ ടി കെ എസ് പുരത്ത് നിന്നും ചാരായം നിർമിക്കാനായി ഉണ്ടാക്കിയ വാഷും, 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.

മേത്തല ആനാപ്പുഴ തായാട്ട് പറമ്പിൽ ഗോകുൽ ( 29) നെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 15 ലിറ്റർ വാഷും, 110 ഗ്രാം കഞ്ചാവും അത് വിൽക്കുന്നതിനുള്ള പാക്കറ്റുകളും പിടികൂടി.

ക്രിസ്മസ് പുതുവത്സര ആഘോഷം മുന്നിൽ കണ്ടാണ് മയക്കുമരുന്ന് വ്യാജ വാഷും കൈവശം വെച്ചതെന്ന് പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു.

ഗോകുലിനെ എംഡി എം എ വില്പന നടത്തിയതിന് എറണാകുളം എക്‌സൈസ് സ്‌ക്വാഡ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലായിരുന്നെന്നും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെന്ന് എക്‌സൈസ് പറഞ്ഞു.

എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എ.വി. മോയിഷ്, പി.ആർ.സുനിൽകുമാർ, കെ.എസ്. മന്മദൻ, കെ.എം. അനിൽകുമാർ, ടി. രാജേഷ്, എ.എസ്. റിഹാസ്, കെ.എം. സിജാദ്, പി.എ. ബിജി, വിൽസൺ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment