റോക്കിഭായ്..! നടുവേദനയ്ക്ക് ഒറ്റമൂലി; വേദനമാറ്റാൻ എത്തുന്നത് സ്ഥിരം പാർട്ടികൾ; ഒറ്റമൂലിക്ക് ഒറ്റുപോയി, എക്സൈസ് പിടിച്ചെടുത്ത് പത്ത് ലിറ്റർ ചാരായം…

കൊച്ചി: നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വില്പന നടത്തിയ യുവാവ് എക്‌സൈസിന്‍റെ പിടിയിലായി. കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാര്‍ സ്വദേശി പള്ളിപ്പറമ്പില്‍ വീട്ടില്‍ റോക്കി ജിതിനാ(റോക്കി-35)ണ് എന്‍ഫോഴ്‌സ്‌മെന്‍റ് അസി. കമ്മീഷണറുടെ സ്‌പെഷല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അധികൃത മദ്യമയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നീരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന പേരില്‍ 100 മില്ലി ലിറ്ററിന് 150 രൂപ എന്ന നിരക്കില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിക്കുന്നത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്ന് മനസിലായത്.

സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാര്‍ക്ക് മാത്രമാണ് ഇതു നല്‍കുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഒറ്റമൂലി വിദഗ്ധന്‍റെ താമസസ്ഥലം കണ്ടെത്തി പരിശോധന നടത്തിയ എക്‌സൈസ് സംഘം എട്ടുലിറ്ററോളം ചാരായവും, 10 ലിറ്ററോളം ചാരായ നിര്‍മാണത്തിന് പാകമാക്കി വച്ചിരിക്കുന്ന വാഷും കണ്ടെടുത്തു.

തുടര്‍ന്ന് റോക്കി ജിതിനെ ചോദ്യം ചെയ്തതില്‍ യൂടുബ് നോക്കിയാണ് ചാരായ വാറ്റ് പഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയില്‍ ചാരായം പരിചയക്കാര്‍ക്ക് മാത്രമായി നല്‍കിയിരുന്നതെന്നും സമ്മതിച്ചു.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാര്‍ക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും വെളിപ്പെടുത്തി. ഇയാള്‍ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ അയല്‍പക്കക്കാര്‍ക്കും മറ്റും ചാരായം വാറ്റുന്നതിന്‍റെ ഗന്ധം ലഭിക്കാതിരിക്കാനും , ഒറ്റമൂലി ഉണ്ടാക്കുന്നതിന്‍റെ പ്രതീതി സൃഷിക്കാനും വേണ്ടി ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും ഇയാള്‍ വ്യക്തമാക്കി.

സ്‌പെഷല്‍ സ്‌ക്വാഡ് സിഐ ടി.പി. സജീവ് കുമാര്‍, ഐബി ഇന്‍സ്‌പെക്ടര്‍ എസ് മനോജ് കുമാര്‍, ഐബി പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോ സിഇഒ എന്‍.ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഇഒ ടി.പി. ജെയിംസ്, കെ.എ. മനോജ്, വനിതാ സിഇഒ അഞ്ജു ആനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment