വിവാഹം ശരിയാവൂല്ല! പ്രണയബന്ധം പോലും നേരാംവണ്ണം കൊണ്ടുപോകാൻ അറിയാത്ത ഞാനെങ്ങനെ വിവാഹജീവിതത്തിലേക്ക് കടക്കും; തെന്നിന്ത്യൻ താരസുന്ദരി പറയുന്നു…

“പ്രണയബന്ധം പോലും നേരാംവണ്ണം കൊണ്ടുപോകാൻ അറിയാത്ത ഞാനെങ്ങനെ വിവാഹജീവിതത്തിലേക്ക് കടക്കും”- ചോദിക്കുന്നത് തെന്നിന്ത്യൻ താരസുന്ദരി ചാർമി കൗർ ആണ്. ദിലീപ് നായകനായ ആഗതൻ, മമ്മൂട്ടി നായകനായ താപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ചാർമി കൗർ.

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ട ചാർമി സിനിമ നിർമാണത്തിലും കൈവച്ചിട്ടുണ്ട്. സിനിമയിൽ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ തനിക്ക് പ്രണയം വർക്കൗട്ട് ആകില്ലെന്നാണ് ചാർമിയുടെ പക്ഷം.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ വിവാഹം കഴിക്കാതെ സിംഗിൾ ആയി തുടരുന്നതിന്‍റെ കാരണം ചാർമി വെളിപ്പെടുത്തിയത്. സിനിമാമേഖലയിൽ തന്നെയുള്ള ഒരു വ്യക്തിയുമായി മുന്പ് ഞാൻ പ്രണയത്തിലായിരുന്നു. പക്ഷേ രണ്ടു കാരണങ്ങൾ കൊണ്ട് ആ പ്രണയം വർക്കൗട്ട് ആയില്ല.

ഒന്നാമത്തെ കാരണം കാമുകനുമായി ഒരുമിച്ച് കൂടാനുള്ള അവസരം എനിക്കു കുറവായിരുന്നു എന്നതാണ്. സിനിമയിലെ തിരക്കും മറ്റുമായിരുന്നു കാരണം. രണ്ടാമത്തേത് പ്രണയബന്ധങ്ങളിൽ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീർന്നു.

ഞാൻ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം നല്ലവനാണ്, ഞാനായിരുന്നു മോശം- ചാർമി വ്യക്തമാക്കി. ഞാൻ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് വിവാഹമോചനത്തിൽ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാൻ അമ്മ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ട്.

ഒരു പ്രണയബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാൻ വിവാഹം കഴിച്ചാൽ തന്നെ ആ വ്യക്തിക്ക് വേണ്ടസമയത്ത് ഞാൻ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടുകാര്യങ്ങൾ നോക്കി ഇരിക്കാനും സാധിക്കില്ല-ചാർമി പറയുന്നു.

Related posts