വാഹന പരിശോധനയ്ക്കിടെ പോലീസിനു മുന്നിൽപ്പെട്ടു; പിടിയിൽ ആകുമെന്ന് അറിഞ്ഞപ്പോൾ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്നു; സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പോലീസിനു മുന്നിൽനിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസിനു മുന്നിൽപ്പെട്ടത്.

തുടർന്ന് കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും കാറിൽ ഉപേക്ഷിച്ചാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്‍റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

താച്ച‍യിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.

മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.

വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.

Related posts

Leave a Comment