കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? കൂട്ടുകാർ തമ്മിൽ അടിപിടി, ഒരാൾ മറ്റൊരാളെ വെട്ടിക്കൊന്നു

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?കാലാകാലങ്ങളായി നമ്മൾ ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെച്ചൊല്ലി പലയിടങ്ങളിലും ചർച്ചകൾ വരെ ഉണ്ടായിട്ടുണ്ട്. കൂട്ടുകാരുമായി പലവിധ തർക്കങ്ങൾക്കും ഈ ചോദ്യം കാര‍ണമായിട്ടുണ്ട്. എന്തായാലും, ഈ ചോദ്യത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്.

തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. സുഹൃത്തുക്കളായ കാദിർ മർകസും ഡിആറും തമ്മിൽ കോഴിയേയും കോഴി മുട്ടയേയും കുറിച്ച് തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ തർക്കം കലുഷിതമാകുമെന്ന് മനസിലായതോടെ കാദിർ വഴക്കിന് താനില്ലന്നും പറഞ്ഞ് ഡിആറിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു.

പക്ഷേ ഡിആർ കാദിറിനെ പിന്തുടരുകയും ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ആയുധമുപയോഗിച്ച് ഇയാളെ വെട്ടുകയും ചെയ്തു. കണ്ടുനിന്നവർ കാദിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നാലെ, ഡിആറിനെ പോലീസ് അറസ്റ്റ് ചെയ്തു. തർക്ക സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അത് പിന്നീട് ദുരന്തത്തിൽ കലാശിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment