കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്തിന് ? പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; ആറുമണിക്കൂറുകള്‍ക്കു ശേഷം കുട്ടിയെ കണ്ടെത്തി

അഞ്ജാതനായ യുവാവ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലാണ് സംഭവം.പിതാവിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും രണ്ടു വയസുള്ള കുട്ടി ഫുട്പാത്തിലേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. പെട്ടന്ന് ഇതു വഴി വന്ന ഒരു യുവാവ് കുട്ടിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു.

അൽപസമയത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്നു മനസിലാക്കിയ പിതാവ് സമീപത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കടയിലെ സിസിടിവിയിൽ പരിശോധിച്ചപ്പോഴാണ് ഒരാൾ കുട്ടിയെ എടുത്തുകൊണ്ട് പോയത് കാണുന്നത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഏകദേശം ആറുമണിക്കൂറുകൾക്കു ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. ഇരുപത്തിയെട്ടു വയസുള്ള സന്ദീപ് എന്നയാളാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്.എന്ത് ഉദ്ദേശത്തിലാണ് ഇയാൾ കുട്ടിയെ എടുത്തുകൊണ്ട് പോയതെന്ന് വ്യക്തമല്ല.

Related posts