ചൈനയിൽ കൊറോണ വകഭേദം ഉൾപ്പെടെ 8 വൈറസുകൾ കൂടി

ബെയ്ജിംഗ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കരകയറിവരുമ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്എംയു-1 എന്നാണ് ഈ വൈറസിന്‍റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഈ വൈറസുകള്‍ മനുഷ്യരിലേക്കു വ്യാപിക്കാനുള്ള ശേഷി നേടിയാല്‍ അതിശക്തമായ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഹെയ്‌നാന്‍ ദ്വീപിലുള്ള എലിവര്‍ഗങ്ങളില്‍നിന്നെടുത്ത സാംപിളുകളില്‍നിന്നാണ് വൈറസുകളുടെ സാന്നിധ്യം വ്യക്തമായത്.

ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പ്പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്കു കാരണമാകുന്നവയാണ്. ശക്തമായ പനിക്കു കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്‍ക്കു കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളെയും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment