കേരളത്തിന് പൗരത്വ നിയമം നടപ്പാക്കാതെ മാറി നിൽക്കാനാകില്ലെന്ന ഗവർണറുടെ പ്രസ്താവന; രൂക്ഷ വിമർശനവുമായി മന്ത്രി. ഇ.പി.ജയരാജൻ

തിരുവനന്തപുരം: കേരളത്തിന് പൗരത്വ നിയമം നടപ്പാക്കാതെ മാറി നിൽക്കാനാകില്ലെന്ന കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി ഇ.പി.ജയരാജൻ രംഗത്ത്. കേരള ഗവർണർ ബിജെപിയുടെ അജണ്ട നടപ്പാക്കുകയല്ല വേണ്ടതെന്നും കടമ നിർവഹിക്കണമെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

കേരളത്തിന്‍റെ ഒറ്റപ്പെട്ട ശബ്ദം അധികാരികളെ അറിയിക്കാനാണ് ഇന്ന് സംയുക്തമായി സത്യഗ്രഹ പ്രതിഷേധ സമരം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പാർലമെന്‍റിലെ ഇരുസഭകളും പാസ്സാക്കിയ ദേശീയ പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കാതെ കേരളത്തിന് മാറി നിൽക്കാനാകില്ലെന്ന് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ പ്രസ്താവനക്കെതിരെ മന്ത്രിമാർ നിശിത വിമർശനവുമായി ഇന്നലെ രംഗത്ത് വന്നിരുന്നു. കൂടാതെ രാജ്ഭവനിലേക്ക് രാത്രിയിൽ ഡിവൈഎഫ്ഐ, കഐസ് യു, എംഎസ്എഫ്, എസ്ഡിപിഐ സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Related posts