പൗരത്വ നിയമ ഭേദഗതി; പ്രതിപക്ഷ മഹാറാലിയിൽ കമൽഹാസൻ പങ്കെടുക്കില്ല; പുറത്തുവരുന്ന കാരണം ഇങ്ങനെ…

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന മഹാറാലിയിൽ മക്കള്‍ നീതി മയ്യം നേതാവ് കമൽഹാസൻ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വിദഗ്ധ ചികിത്സക്കായി വിദേശത്തെന്ന് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഡിഎംകെയ്ക്ക് കമൽഹാസൻ കത്തുനൽകി.

ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ റാലി നടത്തുന്നത്. പ്രതിഷേധ റാലിക്കെതിരെ ഇന്ത്യൻ മക്കൾ കക്ഷി‌‌ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പൊതുമുതൽ നശിപ്പിക്കരുത്, പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവൻ വീഡിയോയിൽ പകർത്തണം തുടങ്ങിയ ഉപാധികളോടെ കോടതി റാലിക്ക് അനുമതി നൽകുകയായിരുന്നു.

പോലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണു പ്രതിപക്ഷം ഒരുങ്ങുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ മക്കൾ കക്ഷി ഹർജി നൽകിയത്. എന്നാൽ ജനാധിപത്യ സമൂഹത്തിൽ സമാധാനപരമായി പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related posts