വന്നുവന്ന് ശവപ്പെട്ടിക്കും രക്ഷയില്ല! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ശവപ്പെട്ടി വില്പന കടയിൽനിന്നും ശവപ്പെട്ടി മോഷ്ടിക്കപ്പെട്ടു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ശവപ്പെട്ടി വില്പന കടയിൽനിന്നും ശവപ്പെട്ടി മോഷ്ടിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേർ ശവപ്പെട്ടി വാങ്ങുന്നതിനായി കടയിലെത്തി.

വിലയും പെട്ടിയുടെ അളവും പറഞ്ഞ് ഉറപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞെത്താമെന്നു പറഞ്ഞ് ഇവർ മടങ്ങി. ഇവർ പോയശേഷം കടയിലെ തൊഴിലാളി ശവപ്പെട്ടിയുടെ ഉള്ളിൽ പ്ലാസ്റ്റിക് പേപ്പർ അടിക്കുന്നതുൾപ്പെടെയുള്ള പണികൾ തീർത്തുവച്ച ശേഷം കടയുടമയും, തൊഴിലാളിയും കൂടി ഭക്ഷണം കഴിക്കുവാൻ പോയി.

ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ ശവപ്പെട്ടി കാണുന്നില്ല. ഉടനെ മോർച്ചറി ഭാഗത്ത് എത്തിയെങ്കിലും അവിടേയും ശവപ്പെട്ടി അന്വേഷിച്ചെത്തിയവരെ കണ്ടില്ല. ഞായറാഴ്ച ആയിരുന്നതിനാൽ സമീപത്തെ മറ്റു കടകൾ ഒന്നും തന്നെ തുറന്നിരുന്നില്ല. ഇതാണ് മോഷ്ടാക്കൾക്ക് പ്രയോജനമായത്.

4000 രൂപ വിലമതിക്കുന്നതായിരുന്നു ശവപ്പെട്ടി. പെട്ടി മോഷണം പോയെങ്കിലും പരാതി നൽകുവാൻ ഉടമ തയാറായില്ല. കൊറോണക്കാലമല്ലേ, പെട്ടി മേടിക്കുവാൻ പണമില്ലാത്തവർ ആരെങ്കിലുമായിരിക്കും ഇത് മോഷ്ടിച്ചതെന്നും, ഇതിനു പിന്നാലെ പരാതി നൽകി ബുദ്ധിമുട്ടാൻ തയാറില്ലെന്നുമാണ് കടയുടമയുടെ നിലപാട്.

Related posts

Leave a Comment