കോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്

അർജന്‍റീന x കാനഡ

ന്യൂജഴ്സി: കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന സെമിയിൽ നേരിടുന്നത് കാനഡയെ. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന് ന്യൂ ജഴ്സിയിലാണ് മത്സരം. അർജന്‍റീനയും കാനഡയും രണ്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും അർജന്‍റീനയ്ക്കായിരുന്നു ജയം.

നിലവിലെ ഫോമിൽ അർജന്‍റീനയ്ക്ക് കാനഡ അത്ര വലിയ എതിരാളികൾ അല്ലെന്നു തന്നെ പറയാം. കോപ്പ അമേരിക്ക 2024ൽ ഒരേ ഗ്രൂപ്പിലായിരുന്നു അർജന്‍റീനയും കാനഡയും. ആ മത്സരത്തിൽ അർജന്‍റീനയുടെ മികവിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കാനഡ എതിരില്ലാത്ത രണ്ടു ഗോളിനു മത്സരം അടിയറവു വച്ചു.

ലയണൽ മെസി തിരിച്ചെത്തിയതോടെ അർജന്‍റീനയുടെ മികവ് കൂടുതൽ ഉയരും. ലൗതാരോ മാർട്ടിനസിന്‍റെ ഗോളടി മികവിലാണ് അർജന്‍റീനയുടെ പ്രതീക്ഷകൾ. നാലു കളിയിൽ നാലു ഗോളുമായി ടൂർണമെന്‍റിൽ ഒന്നാം സ്ഥാനത്താണ്. ഗോളി എമിലിയാനോ മാർട്ടിനസിന്‍റെ മികവും അർജന്‍റീനയെ കൂടുതൽ കരുത്തരാക്കുന്നു.

ഗ്രൂപ്പ് എയിൽ ഗോളൊന്നും വഴങ്ങാതെ മൂന്നും ജയിച്ച് ക്വാർട്ടറിലെത്തിയ അർജന്‍റീനയുടെ അടഞ്ഞ വല ക്വാർട്ടറിൽ ഇക്വഡോർ കുലുക്കി. മികച്ച ഗോൾ അവസരങ്ങൾ ഉണ്ടെങ്കിലും അത് ഗോളാക്കാനാവത്തതാണ് അർജന്‍റീനയ്ക്കു തിരിച്ചടിയാകുന്നത്.

അരങ്ങേറ്റം ചരിത്രമാക്കാൻ കാനഡ

കോപ്പ അമേരിക്കയിലേക്ക് ആദ്യമായെത്തിയ കാനഡ അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ സെമിയിലെത്തി ചരിത്രംകുറിച്ചു. അർജന്‍റീന, ചിലി, പെറു എന്നീ ശക്തർ ഉൾപ്പെടുന്ന ഗ്രൂപ്പിലായിരുന്നു. ഈ ഗ്രൂപ്പിൽ അർജന്‍റീനയോട് തോറ്റെങ്കിലും ചിലിയെ ഗോൾരഹിത സമനിലയിൽ കുരുക്കിയും പെറുവിനെ തോൽപ്പിച്ചും രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.

ഗ്രൂപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ വെനസ്വേലയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് സെമിയിലേക്കു മുന്നേറിയത്. ആദ്യംതന്നെ ഗോൾ നേടി മികച്ച പ്രതിരോധത്തിലൂടെ എതിരാളികളെ തടയുന്ന കളിയാണ് കാനഡ കാഴ്ചവയ്ക്കുന്നത്.

കൊളംബിയ-ഉറുഗ്വെ

നോർത്ത് കരോളൈന: തുടർച്ചയായി ഇരുപത്തേഴു മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന ഹാമിഷ് റോഡ്രിഗസ് നയിക്കുന്ന കൊളംബിയയും മികച്ച പ്രകടനം തുടരുന്ന ഉറുഗ്വെയും ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 5.30ന് നോർത്ത് കരോളൈനയിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു കളിയിൽ ഏറ്റുമുട്ടിയപ്പോൾ ഒരെണ്ണത്തിൽ ഉറുഗ്വെ ജയിച്ചു. നാലെണ്ണം സമനിലയായി.

തോൽക്കാതെ കൊളംബിയ

തോൽവി അറിയാതെയുള്ള കുതിപ്പ് കിരീടത്തിലെത്തിക്കാനുള്ള പ്രകടനമാണ് കൊളംബിയ നടത്തുന്നത്. 2001നുശേഷം ഒരു കിരീടമാണ് കൊളംബിയ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയിൽ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായ കൊളംബിയയുടെ മുന്നേറ്റങ്ങൾക്ക് ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസാണ് ചുക്കാൻ പിടിക്കുന്നത്. നാലു കളിയിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമാണ് മധ്യനിര താരത്തിന്‍റെ സംഭാവന. ജോണ്‍ കൊഡോബ, ഡേവിഡ് ഡിയസ്, ഡാനിയൽ മുനോസ് എന്നിവരാണ് ഗോളടിയിൽ കൊളംബിയയുടെ മുന്നിലുള്ളത്.

ഒരു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്ത റോഡ്രിഗസിന്‍റെ മികവിൽ ക്വാർട്ടറിൽ പാനമയെ 0-5നാണ് കൊളംബിയ തകർത്തത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ നോക്കൗട്ട് മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിനു പങ്കാളിയാകുന്ന ആദ്യത്തെ കളിക്കാനാണ് റോഡ്രിഗസ്.

ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിൽനിന്നുണ്ടായത്. കോപ്പയിൽ നോക്കൗട്ട് മത്സരത്തിന്‍റെ ആദ്യ 15 മിനിറ്റിൽ ഗോൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്ത രണ്ടാമത്തെയാളാണ് റോഡ്രിഗസ്. എട്ടാം മിനിറ്റിൽ റോഡ്രിഗസ് കോർണറിൽനിന്നു നൽകിയ ക്രോസിൽ ജോണ്‍ കൊഡോബ വലകുലുക്കി. 15-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോഡ്രിഗസ് ലീഡ് ഉയർത്തി. 41-ാം മിനിറ്റിൽ ലൂയിസ് ഡിയസും വലകുലുക്കി. റിക്കാർഡോ റിയോസ് (70’), മിഗ്വെൽ ബോർഹ (90+4 പെനാൽറ്റി) എന്നിവരാണ് മറ്റ് സ്കോർമാർ.

കിരീടത്തിനായി ഉറുഗ്വെ

2024 കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന് കരുതുന്ന ടീമുകളിൽ ഒന്നാണ് ഉറുഗ്വെ. ഫേവറിറ്റുകൾക്കു ചേർന്ന പ്രകടനമാണ് ടീം ഇതുവരെ പുറത്തെടുത്തത്.

മികച്ച കളിക്കാരുമായി ഇറങ്ങിയ ഉറുഗ്വെ ഗ്രൂപ്പിലെ മൂന്നും ജയിച്ച് പെർഫെക്ടായിട്ടാണ് ക്വാർട്ടറിലേക്കു മുന്നേറിയത്. ഡാർവിൻ നൂനസും മാക്സ്മില്യാനോ അരോഹോയും രണ്ടു ഗോൾ വീതം നേടിയ ടീമിന്‍റെ ഗോളടിയിൽ മുൻപന്തിയിലുണ്ട്. ക്വാർട്ടറിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്തെത്തിയ ഉറുഗ്വെ 2011നുശേഷം കോപ്പയിൽ മുത്തമിടാനാണിറങ്ങുന്നത്.

Related posts

Leave a Comment