ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ? കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും! സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി സിഐക്ക് വധഭീഷണി

സ്വന്തം ലേഖകൻ

തലശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന ടൗണ്‍ സിഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണി. ഇന്നലെ വൈകുന്നേരത്തോടെയാണ് വധഭീഷണി അടങ്ങിയ കത്ത് സിഐയുടെ മേല്‍വിലാസത്തില്‍ എത്തിയത്. ഇതിനിടിയില്‍ നസീര്‍ വധശ്രമക്കേസിന്‍റെ അന്വേഷണം പോലീസ് കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ട് പോകുന്ന പോലീസ് സംഘം നസീറിന്‍റെ മൊഴി മജിസ്‌ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.

164 പ്രകാരം നസീറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് തലശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കും. ഹർജിയില്‍ ഏത് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തേണ്ടതെന്ന് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നതോടെ നസീറിന് സമന്‍സ് നല്‍കുകയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുക.

രാഷ്‌ട്രീയ അക്രമ കേസുകളില്‍ അപൂര്‍വമായിട്ടേ പരാതിക്കാരന്‍റെ മൊഴി കോടതിയില്‍ രേഖപ്പെടുത്താറുള്ളൂ. എംഎല്‍എ എ.എന്‍ ഷംസീറിന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് പരാതിക്കാരന്‍റെ മൊഴി മജിസ്‌ട്രേറ്റിനെ കൊണ്ട് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. മൂന്ന് തവണ നസീറില്‍ നിന്നും സിഐ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതിയെ കൊണ്ട് നേരിട്ട് മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് തീരുമാനിച്ചിട്ടുള്ളത്.

ഇന്നലെ വൈകുന്നേരം സിഐക്ക് ലഭിച്ച വധഭീഷണി അടങ്ങിയ കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. “ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ. ഇത് തലശേരിയാണെന്ന് അറിഞ്ഞു കൂടെ. രണ്ട് പേരേയും നേരില്‍ കണ്ട് മാപ്പ് ചോദിക്കുക.അല്ലെങ്കില്‍ അടിച്ച് പരിപ്പെടുക്കും, കയ്യും കാലും ഉണ്ടാകില്ല. തട്ടിക്കളയും’ എന്നിങ്ങനെയുള്ള വാക്കുകളാണ് കത്തിലുള്ളതെന്നാണ് അറിയുന്നത്. നല്ല കയ്യക്ഷരത്തില്‍ വെള്ള പേപ്പറില്‍ എഴുതിയിട്ടുള്ള കത്ത് തലശേരിയില്‍ നിന്നു തന്നെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭീഷണി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സിഐ എഎസ്പിക്കും ജില്ലാ പോലീസ് ചീഫിനും നല്‍കിയിട്ടുള്ളതായാണ് അറിയുന്നത്.

കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്‌സില്‍ റോഷന്‍ (26) എന്നിവരെ പോലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പ് നടത്തലും തുടരുകയാണ്. റോഷനുമായി അന്വേഷണ സംഘം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി ഇന്ന് രാവിലെ തിരിച്ചു.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ ഹുസൂര്‍ ഉള്‍പ്പെടെയുള്ള സ്ഥാലങ്ങളില്‍ പ്രതിയുടെ സാനിധ്യത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന വിപിന്‍ എന്ന ബ്രിട്ടോ, ജിത്തു, മിഥുന്‍ എന്നിവര്‍ അഡ്വ. ഷാനവാസ് മുഖാന്തിരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ ജില്ലാസെഷന്‍സ് കാടതി ഇന്ന് വിധി പറയും.ഹർജിയിന്മേല്‍ ഇന്നലെ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.

Related posts