കൊത്തിക്കൊത്തി മുറത്തിൽകേറി കൊത്തണ്ട; പാർട്ടിയുടെ തണലിൽ വിജയിച്ച അൻവറിനെ നിലയ്ക്ക് നിർത്തണം; കച്ചമുറുക്കി സിപിഎം


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി കടന്നാക്രമിച്ചു വാർത്തസമ്മേളനം നടത്തിയ ഇടതുപക്ഷ എംഎൽഎ. പി.വി. അൻവറിനെതിരേ പ്രതികരിക്കാൻ സിപിഎം നേതൃതലത്തിൽ തീരുമാനമായി.

പാർട്ടിയുടെ തണലിൽ നിന്നു വിജയിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ശേഷം പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായി വെല്ലുവിളിക്കുന്ന അൻവറിനെ നിലയ്ക്കുനിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരിക്കുകയാണ്.

പരസ്യ പ്രതികരണം പാടില്ലെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിർദേശിച്ചിട്ടും അതിനെ വെല്ലുവിളിച്ചുള്ള പരാമർശങ്ങളാണ് അൻവർ നടത്തിയത്. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ ഇന്ന് വാർത്ത സമ്മേളനത്തിൽ മറുപടി പറയും. എം.വി.ഗോവിന്ദൻ ഇന്ന് രാവിലെ ഡൽഹിയിൽ കേരളാ ഹൗസിൽ വച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ അൻവറിനെ തള്ളിപ്പറയുകയും ചെയ്തു.

എൽ ഡി എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, സിപിഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെ ശക്തമായ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. യുവജന സംഘടന യും അൻവറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അൻവറിന് നൽകിയിരുന്ന എല്ലാ പരിഗണനയും അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. അൻവറിന്‍റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്നാണ് സിപിഎം നേതാവ് എ കെ. ബാലൻ പറഞ്ഞു.

പാർട്ടി സമ്മേളനങ്ങളിലെ ചർച്ച മുഖ്യ മന്ത്രിക്കെതിരേ ആക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. വിഷപ്പാമ്പു പോലും പാല് കൊടുത്ത കൈയ്ക്ക് കടിക്കില്ലെന്നും അൻവർ അങ്ങനെയാണ് ചെയ്തതെന്നും ബാലൻ പറഞ്ഞു.അതേസമയം അൻവറുയർത്തിയ ആരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ കത്തി നിൽക്കുന്പോൾ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും.

ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിനു ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗമാണിത്. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും, 29,30നു കേന്ദ്ര കമ്മറ്റി യോഗവും ചേരും. പി.വി.അൻവറിന്‍റെ ആരോപണങ്ങളും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും.

സിപിഎമ്മിന്‍റെ വിലക്കു ലംഘിച്ച് ഇന്നലെയാണ് നിലമ്പൂരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്രതികരണവുമായി അൻവർ എത്തിയത്. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ക്ലീന്‍ചിറ്റ് ലഭിച്ചതും അന്‍വറിനു മുന്നറിയിപ്പ് നല്‍കിയതുമാണ് വിലക്കു മറികടന്ന് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിക്കാൻ അൻവറിനെ പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രിക്കെിരേ അതീവഗുരുതര വിഷയങ്ങളാണ് അന്‍വര്‍ വെട്ടിത്തുറന്നു പറഞ്ഞത്. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം അൻവർ നേരത്തെ ഉന്നയിച്ച എ ഡി ജി പി വിഷയത്തിൽ അനേഷണം നടന്നു വരികയാണ്.

Related posts

Leave a Comment