പയ്യന്നൂർ സിപിഎം-ലീഗ് സംഘർഷം; ആറു കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ; വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു

പയ്യന്നൂര്‍: കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നു ബോംബേറും അക്രമവും നടന്ന കവ്വായിയിലെ അക്രമസംഭവങ്ങളില്‍ ആറു കേസുകളിലായി അഞ്ച് പേരെ അറസ്റ്റുചെയ്തു. വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച പരാതികളില്‍ ആറര ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.

കവ്വായിയിലെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരായ മുകേഷ് (31), ഇ.അനൂപ് (30), കെ.രഞ്ജിത്ത് (30), കെ.ബിനീഷ് (32), മുഹമ്മദ് ഹാഷിം (29)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരും രജിസ്റ്റര്‍ ചെയ്ത ആറു അക്രമസംഭവങ്ങളിലും പ്രതിയായതിനാല്‍ ആകെ 30 അറസ്റ്റാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്.

വിവിധ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന ഇരുന്നൂറോളം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. അക്രമങ്ങളിൽ ആകെ ഒമ്പത് വീടുകളാണു തകർത്തത്. 17 വാഹനങ്ങളും രണ്ടു ലീഗ് ഓഫീസുകളും തകര്‍ക്കപെട്ടു. അക്രമത്തില്‍ നാലു പേര്‍ക്കാണു പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.

Related posts