എല്ലാം ചെയ്യിപ്പിച്ച് സിപിഎം കൈയൊഴിഞ്ഞു; ക്വട്ടേഷൻ ആക്രമണത്തിൽ മക്കള്‍ ജയിലിലായതില്‍ മനംനൊന്ത് അച്ഛന്‍ തൂങ്ങിമരിച്ചു; ആത്മഹത്യാകുറിപ്പിൽ നേതാക്കളുടെ പേരുകൾ; സിപിഎമ്മില്‍ പുതിയ വിവാദം

പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നു ക്വട്ടേഷന്‍ ആക്രമണത്തിനുപോയ യുവാക്കളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതിനു പിന്നാലെ അച്ഛന്‍ തൂങ്ങി മരിച്ച സംഭവം സിപിഎമ്മില്‍ പുതിയ വിവാദത്തിനു തിരി കൊളുത്തി. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെയാണ് (ലെസ്ലി 54) ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മത്തായിയുടെ മക്കളായ ലിബിന്‍ കെ. മത്തായി(29), എബിന്‍ കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞദിവസം വിധിച്ചിരുന്നു.

തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു(50)വാണ് ഈ കേസില്‍ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണീറ പറങ്കിമാവിള വീട്ടില്‍ സഞ്ചു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാര്‍ച്ച് 31 ന് വൈകുന്നേരം 5.30 ന് ഈറച്ചപ്പാത്തില്‍ വച്ച് മൂന്നംഗസംഘം ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. തോളിലും ഗുരുതരമായ പരിക്കുപറ്റി.

വഴിയാത്രക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. ലിവര്‍ സ്പാനര്‍, ഇരുമ്പുകമ്പി, തടികഷണം എന്നീ മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്കടിച്ച് തലയോട്ടിക്ക് ഗുരുതര പരിക്കുകള്‍ ഏല്‍പ്പിച്ചു.പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ അന്നത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു സഞ്ചുവിനെ ആക്രമിച്ചതെന്നാണ് ആരോപണം.

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ വച്ച് സഞ്ചുവും ബിനോയിയും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് ക്വട്ടേഷന്‍ ആക്രമണത്തിലേക്ക് നയിച്ചതെന്നു പറയുന്നു. കോന്നി ഏരിയാ സെക്രട്ടറി അടക്കം ഇതിനെ എതിര്‍ത്തുവെങ്കിലും ലോക്കല്‍ സെക്രട്ടറി തന്‍റെ അജണ്ട നടപ്പാക്കുകയായിരുന്നു. ഇതിനോടകം സിപിഐയില്‍ ചേര്‍ന്ന സഞ്ചുവിനെ മര്‍ദിക്കാന്‍ പാര്‍ട്ടി അംഗങ്ങളായ മൂന്നു പേരെ ചുമതലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു വരുന്ന കേസില്‍ നിന്ന് അടക്കം രക്ഷിക്കാമെന്ന് പ്രാദേശിക നേതാക്കള്‍ ഉറപ്പു കൊടുത്തിരുന്നുവത്രേ. സഞ്ചുവിനെ ആക്രമിച്ച് മൃതപ്രായനാക്കിയതോടെ പോലീസ് പിടിയിലായ മൂന്നു പേരും 75 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു.പിന്നീട് ലോക്കല്‍ സെക്രട്ടറി വാഗ്ദാനം ചെയ്തതു പോലെയുള്ള ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പറയുന്നു. പ്രതികള്‍ തന്നെ കേസ് നടത്തേണ്ടി വന്നു. മത്തായിയുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സിപിഎം അംഗങ്ങളാണ്.

പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കാതെ വന്നതോടെ ഇവര്‍ നിരാശയിലായിരുന്നു. ഒരാഴ്ച മുമ്പു നടന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മത്തായി ഇക്കാര്യം ഉന്നയിച്ച് പൊട്ടിത്തെറിച്ചു. രണ്ട് ആണ്‍മക്കളും ജയിലിലായതോടെ നിരാശയിലായ മത്തായി ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മക്കള്‍ ജയിലില്‍ ആയതിന്‍റെ മാനസിക വിഷമത്തിലായിരുന്ന മത്തായി തൂങ്ങി മരിച്ചെന്നാണ് നിഗമനം.

ചില പാര്‍ട്ടി നേതാക്കളുടെ പേരെഴുതി വച്ച ശേഷമാണ് മത്തായി ജീവനൊടുക്കിയതെന്ന് പറയുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. യുവാക്കളെ ക്വട്ടേഷന്‍ ആക്രമണത്തിന് പറഞ്ഞുവിടുകയും കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി കൈയൊഴിയുകയും ചെയ്തതില്‍ തണ്ണിത്തോട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം വ്യാപിക്കുകയാണ്.

Related posts

Leave a Comment