ജമാലുദീന്റെ ക്രൂരത! 10 സ്ത്രീകളെ കഴുത്തറത്തുകൊന്നു; കൊന്നത് മക്കളെയും മരുമക്കളെയും; അമ്പതുകാരന്‍ ജീവനൊടുക്കി

Bloodഅമേത്തി(ഉത്തര്‍പ്രദേശ്):  കുടുംബത്തിലെ പത്തു സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് അന്‍പതുകാരന്‍ ജീവനൊടുക്കി. കൊന്നത് മക്കളെയും മരുമക്കളെയും.  ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ജമാലുദീന്റെ മക്കളായ തബസ്സും, അഫ്രീന്‍, മറിയം, സാനിയ, ഉജ്മ എന്നിവരും സഹോദരന്‍ സംസുദീന്റെ ഭാര്യ ഹുസൈന്‍ ബാനോ (35), അവരുടെ മക്കളായ റുവീന, തഹ്‌സീന്‍, സഹോദരന്‍ റയീസിന്റെ മക്കള്‍ മഹക്, നിജാര്‍ ഫാത്തിമാ എന്നിവരുമാണ് ജമാലുദീന്റെ ക്രൂരതയ്ക്ക് ഇരയായത്.

എല്ലാവരേയും കൊലപ്പെടുത്തിയശേഷം ജമാലുദീന്‍(50) ജീവനൊടുക്കുകയായിരുന്നുവെന്ന് ഇയാളുടെ രണ്ടാം ഭാര്യ പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അത്താഴത്തിനെടുത്ത ഭക്ഷണത്തില്‍ ജമാലുദീന്‍ മരുന്നെന്ന വ്യാജേന മയക്കുമരുന്നു കലര്‍ത്തി. എല്ലാവരും മയക്കമായെന്ന് ഉറപ്പായതോടെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പത്തു സ്ത്രീകളെയും ഇയാള്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു.

ജമാലുദീന്റെ രണ്ടാം ഭാര്യയും മകളും അടച്ചിട്ട മുറിയില്‍ കിടന്നുറങ്ങുകയായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ സഹോദരങ്ങളായ സംസുദീനും റയീസുമാണ് ഭാഗ്യവശാല്‍ രക്ഷപ്പെട്ട മറ്റു രണ്ടുപേര്‍. ഇരുവരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.  മെക്കാനിക്കായിരുന്ന ജമാലുദീന്റെ വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. രക്തം പുരണ്ട രണ്ടു കത്തികള്‍ സ്ഥലത്തു നിന്നു പോലീസ് കണ്ടെത്തി. മറ്റാരെങ്കിലുമാണോ കൊലപാതകത്തിനു പിന്നില്‍ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Related posts