ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി; പിന്നാലെയെത്തിയ ഭർത്താവ് ജീപ്പ്  വീട്ടിലേക്ക് ഇടിച്ചു കയറ്റി; പിന്നീട് സംഭവിച്ചത്

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് യുവാവ് വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ള വീട്ടിലാണ് യുവാവ് അതിക്രമം നടത്തിയത്. സംഭവത്തിൽ പതിപ്പള്ളി സ്വദേശി സൂര്യകുന്നേൽ പ്രേംജിത്തിനെ(കണ്ണൻ- 37) പോലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് കണ്ണന്‍റെ മർദ്ദനത്തിൽ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളിൽ കയറി കതകടച്ചു. ഇതിൽ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു.

സംഭവസമയം വീട്ടിൽ മൂന്നു മുതിർന്നവരും കണ്ണന്‍റെയും ഭാര്യാ സഹോദരിയുടേയും ഉൾപ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയൽവാസികളുടെ വീട്ടിൽ അഭയം പ്രാപിച്ചു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment