22 വര്‍ഷം ഒളിവില്‍, ഒടുവിൽ പിടിയില്‍; കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച്  കാഴ്ച നഷ്ടപ്പെടുത്തിയ കേസ്; പോലീസ് പറ‍യുന്നതിങ്ങനെ


ചേർത്തല: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ.

കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിലിനെ (41)യാണ് ചേർത്തല പോലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാലാ കുളക്കാട് സ്വദേശിയും ചേർത്തല നഗരസഭ നാലാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദി (ഉണ്ണി-57) ന്‍റെ കാഴ്ചശക്തിയാണ് ആസിഡ് ഒഴിച്ച് നഷ്ടപ്പെടുത്തിയത്.

2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിനു സമീപത്തായിരുന്നു ആസിഡ് ആക്രമണം.വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വച്ച് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്.

ചേർത്തല ഇൻസ്‌പെക്ടർ ബി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്ഐ വി.ജെ. ആന്‍റ ണി, സിപിഒമാരായ സെയ്ഫുദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment