തുടരെയുള്ള കൊലപാതകങ്ങളിൽ നടുങ്ങി ഇടുക്കി; പ്രതികളിലേറെയും ബന്ധുക്കൾ

തൊടുപുഴ: അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങൾ ജില്ലയെ നടുക്കുന്പോൾ കേസുകളിൽ പ്രതിസ്ഥാനത്തു വരുന്നത് കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ. ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊലപാതകക്കേസുകളിൽ മിക്കതിലും അടുത്ത ബന്ധുക്കളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച രാജകുമാരിയ്ക്കു സമീപം കുരുവിള സിറ്റിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ച കേസിൽ സഹോദരനും മരുമകനുമാണ് പ്രതി സ്ഥാനത്ത്.

ഇതിനു രണ്ടു ദിവസം മുൻപാണ് കുമളിക്കു സമീപം ചക്കുപള്ളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവം ഉണ്ടായത്. അടുത്ത നാളിൽ നടന്ന മൂന്നു കൊലപാതകക്കേസുകളിൽ ഭർത്താക്കന്മാരാണ് ഭാര്യമാരെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ഒരു കേസിൽ ഒന്നിച്ചു ജീവിച്ചയാളും യുവതിയുടെ ഘാതകനായി. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങളും സാന്പത്തിക തർക്കങ്ങളുമാണ് പല കൊലപാതകങ്ങൾക്കും കാരണമായത്.

രാജകുമാരി കുരുവിളസിറ്റി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് കഴിഞ്ഞ ദിവസം സ്വത്തുതർക്കത്തെ തുടർന്ന് ബന്ധുക്കളുടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ സഹോദരൻ സജീവനെയും ഇയാളുടെ മകളുടെ ഭർത്താവ് ശ്യാം മോഹനനെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇതിനു രണ്ടു ദിവസം മുന്പാണ് കുമളി ചക്കുപള്ളം മാങ്കവലയിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് കന്പം പുതുപ്പെട്ടി സ്വദേശി മണികണ്ഠ കുമാർ (37) ഭാര്യ മുത്തുലക്ഷ്മിയെ (32) കൊലപ്പെടുത്തിയത്.

സാന്പത്തിക കാര്യങ്ങൾ സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മറയൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം നടന്നതു കഴിഞ്ഞ മാസമാണ്. മറയൂർ മിഷൻ വയൽ സ്വദേശിനി ശുഭയെ(35)യാണു ഭർത്താവ് വേദമുത്തു (50) വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മൂന്നു കൊലപാതകങ്ങളാണു ജില്ലയിൽ നടന്നത്. ഇതിൽ രണ്ടു സംഭവങ്ങളിൽ കൊലപാതകത്തിനു ശേഷം പ്രതികൾ ജീവനൊടുക്കുകയായിരുന്നു. തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊന്നു ഭർത്താവ് ജീവനൊടുക്കിയ സംഭവം ഈ മാസമാണ് നടന്നത്. സ്കൂൾ സിറ്റി കുന്നുംപുറത്ത് ഷാജി (51) ആണ് ഭാര്യ മിനി(45)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഷാജിയുടെ അമിത മദ്യപാനമായിരുന്നു കൊലയ്ക്കു കാരണമായത്. വീടു കയറി ആക്രമിച്ച മുൻ മരുമകനെ ഭാര്യാ പിതാവും മാതാവും ചേർന്ന് ഇരുന്പ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത് രാജാക്കാടായിരുന്നു. എറണാകുളം ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കൽ ഷിബു (49)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മമ്മട്ടിക്കാനം മാരാർ സിറ്റി കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേക്കടിയിലെ ലോഡ്ജിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവമാണ് മറ്റൊന്ന്. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്‍റെ ഭാര്യ ശോഭന (60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചീപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ഓഗസ്റ്റ് 11 നു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്.

ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജില്ലയിൽ നടന്നിട്ടുള്ള മിക്ക കൊലപാതകങ്ങളിലും പ്രതിപ്പട്ടികയിൽ ഏറെയും ബന്ധുക്കളും കൊല്ലപ്പെട്ടവരുമായി അടുപ്പമുള്ളവരുമാണെന്ന് പോലീസ് പറയുന്നു.

Related posts