മദ്യപാനത്തിനിടെ സിപിഎം അക്രമി സംഘം എന്നറിയപ്പെടുന്ന പ്രവർത്തകർ തമ്മിലടിച്ചു; ഒരാൾക്ക് കുത്തേറ്റു

വടകര: അഴിയൂർ കോറോത്ത് റോഡിൽ സിപിഎം പ്രവർത്തകർ തമ്മിലടിച്ചു. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇയാളെ മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറന്പത്ത് കിഷോറിനാണ് (38) പരിക്ക്. പാറപറന്പത്ത് ലക്ഷംവീട് കോളനി പരിസരത്ത് ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടയിലാണ് സംഭവമെന്ന് ചോന്പാല പോലീസ് അറിയിച്ചു.

പഴയകാര്യങ്ങളെ കുറിച്ചുള്ള സംസാരം തർക്കത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. കിഷോറിന്‍റെ കാലിന് ആഴത്തിൽ കുത്തേറ്റു. ഇതു സംബന്ധിച്ച് ലക്ഷംവീട് കോളനിയിലെ ഫസലൂവിന്‍റെ പേരിൽ കേസെടുത്തു.ഒരു വർഷം മുന്പു ഫസലുവിനെ അക്രമിച്ചതിനു കിഷോറിന്‍റെ പേരിൽ കേസുണ്ട്. ഇതേ ചൊല്ലിയുള്ള സംസാരത്തിനിടയിലാണ് കിഷോറിനു കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു.

സിപിഎം അക്രമി സംഘത്തിലെ കണ്ണികളായാണ് ഇരുവരും അറിയപ്പെടുന്നത്. പല കേസുകളിലും പ്രതികളാണ് ഇവർ. കോറോത്ത് റോഡിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി വർധിച്ചുവരുന്ന സാമുഹികവിരുദ്ധ പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടും ശക്തമായ നടപടി സ്വീകരിക്കാത്തതാണ് അക്രമങ്ങൾ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഈ പ്രദേശത്ത് അനധികൃത മണൽഗുണ്ടാ പിരിവും വർധിച്ചിരിക്കുകയാണ്. ഇത്തരം സംഘങ്ങൾക്ക് പണം കൊടുത്താൽ ഏത് നീർത്തടവും മണ്ണിട്ട് നികത്താമെന്ന അവസ്ഥയാണ്. പണം കൊടുക്കാത്തതിന്‍റെ പേരിൽ ആളുകളെ വിഷമിപ്പിക്കുന്നതായും പരാതിയുണ്ട്.

Related posts