പെരുവണ്ണാമൂഴി സിആർപിഎഫ് കേന്ദ്ര വികസനത്തിൽ  മുല്ലപ്പള്ളി നിഷ്ക്രിയത്വം പുലർത്തിയെന്ന് സിപിഎം

ചക്കിട്ടപാറ: കുറ്റ്യാടി ജലസേചന വകുപ്പിന്‍റെ കീഴിൽ ടൂറിസം വികസനത്തിനായി കരുതി വെച്ച പെരുവണ്ണാമൂഴിയിലെ 45 ഏക്കർ സ്ഥലം സിആർപിഎഫ് കേന്ദ്രം സ്ഥാപിക്കാനായി വിട്ടുകൊടുത്ത നടപടി വൃഥാവിലായെന്നു സിപിഎം നേതാവ് എം. കുഞ്ഞമ്മദ്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്‍റെയും പേരാമ്പ്ര മണ്ഡലത്തിന്‍റെയും സമഗ്ര വികസനത്തിനു കാരണമാകുമെന്നു പറഞ്ഞാണു ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി കണ്ണായ സ്ഥലം സിആർപി എഫിനു നൽകിയത്. വർഷം ആറു കഴിഞ്ഞിട്ടും ഇവിടെ ഒന്നും വന്നില്ല. തുടർന്നു ഇക്കാലം മുഴുവൻ എം.പിയായിരുന്നിട്ടും ഇതിനായി ചെറുവിരൽ അനക്കിയില്ലെന്നും കുറ്റപ്പെടുത്തി.

സിപിഎം പേരാമ്പ്ര മണ്ഡലത്തിൽ പി.സതീദേവിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രക്കു ചക്കിട്ടപാറയിൽ നൽകിയ സ്വീകരണ യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു എം.കുഞ്ഞമ്മദ്. ഇ എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ പി.സതീദേവി, എ.കെ.ശ്രീധരൻ, വി.കെ പ്രമോദ്, എൻ.പി.ബാബു, എം.ബാലകൃഷ്ണൻ, എൻ.എം ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

Related posts