സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു ; ഒൻപത് മാസത്തിനിടെ1,975 കേസുകൾ; കൂടുതല്‍ സൈബര്‍ കേസുകള്‍ തൃശൂര്‍ സിറ്റിയില്‍


സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍ കുറ്റകൃത്യങ്ങളാണ്.

2022 ല്‍ 815 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2021 ല്‍ 626 കേസുകളും 2020 ല്‍ 426 കേസുകളും 2019 ല്‍ 307 സൈബര്‍ കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു.

മോര്‍ഫിംഗ്-38 കേസുകള്‍, വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ്-ആറ് കേസുകള്‍, ഒഎല്‍എക്‌സ് ആപ്പ് വഴിയുള്ള തട്ടിപ്പ്-48 കേസുകള്‍, ഒടിപി തട്ടിപ്പ്-134 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍-1557 കേസുകള്‍ എന്നിങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.

ഇക്കാലയളവില്‍ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂര്‍ സിറ്റിയില്‍ നിന്നാണ്. 258 കേസുകളാണ് തൃശൂര്‍ സിറ്റിയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോര്‍ഫിംഗ് മൂന്ന് കേസുകള്‍, ഒഎല്‍എക്‌സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകള്‍, ഒടിപി തട്ടിപ്പ് 30 കേസുകള്‍ , മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 200 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം. രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്.

ഇവിടെ നിന്ന് 211 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികാതിക്രമം രണ്ട് കേസുകള്‍, ബ്ലാക്ക് മെയിലിംഗ് നാല് കേസുകള്‍, മോര്‍ഫിംഗ് രണ്ട് കേസുകള്‍, വ്യാജ ലോട്ടറി തട്ടിപ്പ് ഒരു കേസ്, ഒഎല്‍എക്‌സ് ആപ്പ് തട്ടിപ്പ് 13 കേസുകള്‍, ഒടിപി തട്ടിപ്പ് 32 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 157 കേസുകള്‍ എന്നിങ്ങനെയാണ് തിരുവനന്തപുരം സിറ്റിയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ്.

ഇവിടെ നിന്ന് 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗികാതിക്രമം, ബ്ലാക്ക് മെയിലിംഗ് ഓരോ കേസുകള്‍, മോര്‍ഫിംഗ് രണ്ടു കേസുകള്‍, ഒടിപി തട്ടിപ്പ് ആറ് കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 125 കേസുകള്‍ എന്നിങ്ങനെയാണണ് റിപ്പോര്‍ട്ട് ചെയ്തത്.

ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതല്‍ കേസ് രജിസ്റ്റര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെ നിന്ന് ഇക്കാലയളവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ബ്ലാക്ക് മെയിലിംഗ് തൃശൂര്‍ സിറ്റി(20 കേസുകള്‍), മോര്‍ഫിംഗ് മലപ്പുറം(എട്ടു കേസുകള്‍), വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് ആലപ്പുഴ(അഞ്ച് കേസുകള്‍), ഒഎല്‍എക്‌സ് ആപ്പ് തട്ടിപ്പ് തിരുവനന്തപുരം സിറ്റി(13 കേസുകള്‍), ഒടിപി തട്ടിപ്പ് തിരുവനന്തപുരം സിറ്റി(32 കേസുകള്‍), മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തൃശൂര്‍ സിറ്റി(200 കേസുകള്‍) എന്നീ ജില്ലകളാണ് ഓരോ കുറ്റകൃത്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നത്.

അതേസമയം കണ്ണൂര്‍ റൂറലിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറവ്. ഇവിടെ നിന്ന് ഇതുവരെ 21 സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെട്രോ നഗരമായ എറണാകുളം സിറ്റിയില്‍ നിന്ന് 63 കേസുകളും റൂറലില്‍ നിന്ന് 112 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

Related posts

Leave a Comment