ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാൻ നഗരസഭ തീരുമാനം; ദിലീപിനെ സഹായിക്കാനാണ് ഇങ്ങനെ ക്രമക്കേടു കാണിച്ചതെന്നു ജോസഫ്

തൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാൻ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠേനെയാണ് തീരുമാനമെടുത്തത്. വിജിലൻസ് അന്വേഷണം തീരുന്നതുവരെ തീയേറ്റർ അടച്ചിടും.

ഡി സിനിമാസ് കെട്ടിടം നിർമിക്കാൻ പുറമ്പോക്കുസ്ഥലം കൈയേറാനും, കൈയേറ്റം പൊളിക്കണമെന്ന നിർദേശം നടപ്പാക്കാതിരുന്നതിനും ഉത്തരവാദികളായവ ർക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 13നു റിപ്പോർട്ട് സമർപ്പി ക്കണമെന്നു തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.

പൊതുതാത്പര്യപ്രകാരം പി.ഡി. ജോസഫ് നൽകിയ ഹർജി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുറമ്പോക്കുസ്ഥലം കൈയേറാൻ റവന്യു, നഗരസഭാ അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെന്നു പരാതിയിലുണ്ട്. കൈയേറ്റത്തിനെതിരേ നടപടിയെടുക്കണമെന്നു ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കളക്ടർക്കു റി പ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല. ദിലീപിനെ സഹായിക്കാനാണ് ഇങ്ങനെ ക്രമക്കേടു കാണിച്ചതെന്നു ജോസഫ് ഹർജിയിൽ പറയുന്നു.

Related posts