പീഡനങ്ങള്‍ തുടരുന്നു..! നർത്തകിയെ മുംബൈയിൽനിന്നു ചത്തിസ്ഗഡിൽ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചു; രണ്ടുപേര്‍ കുടങ്ങി, രണ്ടുപേര്‍ ഒളിവില്‍

ദുർഗ്: വിവാഹചടങ്ങുകൾക്കായി മുംബൈയിൽനിന്നു ക്ഷണിച്ചുവരുത്തിയ നർത്തകിയെ ചത്തിസ്ഗഡിൽ കൂട്ടമാനഭംഗത്തിനിരയാക്കി. ദുർഗ് ജില്ലയിൽ ഈ മാസം നാലിനായിരുന്നു സംഭവം.

കമലേഷ്, രാജ്, കബിർ എന്നിവർക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരെ സഹായിച്ച സോനു കുമാർ എന്നയാൾക്കെതിരേ ഗൂഡാലോചനാക്കുറ്റം ചുമത്തി. കമലേഷിനെയും രാജിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടി കുമാറാണ് യുവതിയെ ചത്തിസ്ഗഡിലേക്കു ക്ഷണിക്കുന്നത്. കഴിഞ്ഞ മാസം 28-ന് ഇവർ ദുർഗിലെ ഭിലായിയിൽ എത്തി. ഈ മാസം മൂന്നിനു നടന്ന വിവാഹത്തിനുശേഷം നാലിന് ഇവർ മുംബൈയിലേക്കു മടങ്ങേണ്ടിയിരുന്നു.

നാലിന് വൈകുന്നേരം പ്രതികൾ യുവതിയെ റായ്പൂരിൽ കാറിൽ വിടാമെന്നു വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിക്കുകയും ചെയ്തു. എന്നാൽ വഴിമധ്യേ ആളൊഴിഞ്ഞ മേഖലയിൽ കാർ നിർത്തി മൂവരും ചേർന്നു പീഡിപ്പിച്ചെന്നാണു യുവതി പരാതിയിൽ പറയുന്നത്. ഇതിനുശേഷം ഇവർ യുവതിയെ റായ്പൂരിൽ എത്തിച്ചു.

എന്നാൽ യുവതി മുംബൈയിലേക്കു മടങ്ങാതെ തിരികെ ഭിലായിയിലെ സുപോല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ രണ്ടുപേരെ പിടിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Related posts