പിതാവിന്‍റെ വാക്കുകൾ സത്യമായ്..! സിമിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്‍റെ മുറിവുകൾ! വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് പോലീസ് പിടിയിൽ; എട്ട് വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്

നേമം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. പേയാട് തുരുത്തുംമൂല കാട്ടുവിള ചരുവിളാകത്ത് വീട്ടിൽ ചന്ദ്രന്‍റെ മകൾ സിമി (32) യെയാണ് ഭർത്താവ് സന്തോഷ്കുമാറിന്‍റെ വെള്ളായണി വള്ളംകോട് കല്ലുവിള വീട്ടിൽ കഴിഞ്ഞ മേയ് 17 ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മകളുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് സന്തോഷ്കുമാറി(39)നെ ആത്മഹത്യ പ്രേരണ കുറ്റത്തിന് നേമം പോലീസ് അറസ്റ്റുചെയ്തത്. സംഭവ ദിവസം സിമിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്‍റെ മുറിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സന്തോഷ്കുമാർ അറിയിച്ചതനുസരിച്ചാണ് സമിയുടെ ബന്ധുക്കൽ വീട്ടിലെത്തിയത്. എട്ട് വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്.

ഏഴ് വയസുള്ള ഒരു മകനുമുണ്ട്. പണം ആവശ്യപ്പെട്ട് സന്തോഷ്കുമാർ മകളെ ഉപദ്രവിക്കാറുണ്ടെന്നും മരണത്തിനു നാലുദിവസം മുന്പ് ഇവർ വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നും അവിടെ ഒരു ഹോട്ടലിൽ വച്ച് സന്തോഷ്കുമാർ സിമിയെ മർദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. മകളുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, സിറ്റി പോലീസ് കമ്മീഷണർ, ഫോർട്ട് എസി എന്നിവർക്കും സിമിയുടെ അച്ഛൻ പരാതി നൽകിയിരുന്നു. സിമിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ സന്തോഷ്കുമാർ ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts