47 സീറ്റിന്‍റെ ലീഡുമായി കുതിച്ചുപാഞ്ഞ് ബിജെപി; കിതച്ച് എഎപി; കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ലീഡ്; അരവിന്ദ് കേജരിവാൾ പിന്നിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ‌ 47 സീറ്റിന്‍റെ ലീഡുമായി ബിജെപി ബഹുദൂരം മുന്നില്‍. പിന്നാലെ 24 സീറ്റുകളില്‍ എഎപി. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്.

ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.

ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്.

Related posts

Leave a Comment