അതീവ സുരക്ഷ; ഭീകരർ ഡൽഹിയിൽ എത്തിയെന്ന് രഹസ്യന്വേഷണ വിഭാഗം; ഇന്ത്യാ-ചൈന അതിർത്തി തർക്കം, വർധിച്ചുവരുന്ന കോവിഡ് കേസുകൾ, ശക്തമായ മഴ എന്നീ സാഹചര്യങ്ങൾ മുതലെടുക്കാൻ ശ്രമം

ന്യൂഡൽഹി: ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷ കൂടുതൽ വർധിപ്പിച്ചു. രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയോടെ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.

അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സുരക്ഷ ഏജൻസികൾ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടാണ് റിപ്പോർട്ട്.

ഭീകരവാദികളിൽ ചിലർ ജമ്മു കാഷ്മീരിൽനിന്നുളളവരാണെന്നാണ് വിവരം.കാഷ്മീരിൽ നിന്നുള്ളവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ ഇതിനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നഗരത്തിൽ ആളുകൾ കൂടുന്ന എല്ലാ ഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ, ബസ് സ്റ്റാൻഡുകൾ, പ്രധാന ഹോട്ടലുകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ കർശഷനമാക്കിയിട്ടുണ്ടെന്നാണ് വിവരം.

കാഷ്മീരിൽനിന്ന് ബസ്, കാർ, ടാക്സി എന്നിവ വഴി ഭീകരർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം. ഇതേ തുടർന്ന് കാഷ്മീർ രജിട്രേഷൻ നന്പരിലുള്ള വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്.

ഡൽഹി പോലീസും പരിശോധനയ്ക്ക് ഒപ്പമുണ്ട്. ഡൽഹിയിലെ 15 ജില്ലാ പോലീസ് കേന്ദ്രങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളിൽ കർശന പരിശോധന തുടരുകയാണ്.

ഇന്ത്യാ-ചൈന അതിർത്തി തർക്കം, വർധിച്ചുവരുന്ന കോവിഡ് കേസുകൾ, ശക്തമായ മഴയ എന്നീ സാഹചര്യങ്ങൾ മുതലെടുത്ത് ആക്രമണം നടത്തനാണ് ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.

Related posts

Leave a Comment