ഭര്‍ത്താവ് കൊല്ലുന്നതിനു മുമ്പ് ദീപിക കരഞ്ഞുപറഞ്ഞു, എന്നെ കൊല്ലരുതേ അത്രയേറെ ഞാന്‍ നമ്മുടെ മക്കളെയും നിങ്ങളെയും സ്‌നേഹിക്കുന്നു, എന്നിട്ടും കാമുകിക്കുവേണ്ടി ആ ഹീനകൃത്യം ചെയ്തു, ആരെയും ഞെട്ടിക്കുന്ന ക്രൂരകൃത്യം ഇങ്ങനെ

ദാമ്പത്യജീവിതത്തില്‍ അന്യരുടെ സ്വാധീനം പലരുടെയും കുടുംബജീവിതം തകര്‍ക്കാറുണ്ട്. ചിലര്‍ക്ക് കൊലപാതകികളാകുന്നതും ഇത്തരം വഴിവിട്ട ബന്ധങ്ങളിലൂടെയാണ്. അത്തരത്തിലൊരു ക്രൂര കൊലപാതകത്തിന്റെ ഞെട്ടല്‍ സമ്മാനിക്കും ഈ വാര്‍ത്ത. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ആണ് സംഭവം. കാമുകിയുടെ വാക്കുകേട്ട് ഭാര്യയെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പ്രേരണകുറ്റത്തിന് കാമുകിയും പിടിയില്‍. വിക്രം ചൗഹാന്‍, കാമുകി ഷെഫാലി ഭാസിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ കാമദാഹം മൂലം ജീവന്‍ നഷ്ടപ്പെട്ടത് ദീപിക ചൗഹാനെന്ന 32കാരിക്കും.

ദീപിക- വിക്രം ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത് കാമുകിയായ ഷെഫാലിയുടെ കടന്നുവരവോടെയാണ്. ബന്ധം ദൃഡമായതോടെ ഷെഫാലി ഗര്‍ഭിണിയായി. ഇതിനിടെ വിക്രമിന് ദീപികയില്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. ദീപികയെ ഒഴിവാക്കി തന്നെ വിവാഹം കഴിക്കാന്‍ കാമുകി നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി. ഇതിനിടെയാണ് ദീപിക ഫ്‌ളാറ്റില്‍ നിന്ന് വീണു മരിക്കുന്നത്. ആദ്യം അപകടമരണമാണ് എന്നു തോന്നിച്ചെങ്കിലും അയല്‍ക്കാരുടെ മൊഴികള്‍ വിക്രമിനെയും കാമുകിയെയും കുടുക്കി.

ദീപിക മരിച്ചദിവസം ഷെഫാലിയാണ് ഫോണില്‍ വിളിച്ച് കൊലയ്ക്ക് പ്രേരിപ്പിച്ചത്. വിക്രം ദീപികയെ എട്ടാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതും താഴേക്ക് തള്ളിയിടുന്നതും. ഫ്‌ലാറ്റില്‍ നിന്ന് വീണുമരിച്ചെന്നായിരുന്നു ഭര്‍ത്താവ് പൊലീസിനെയും അയല്‍വാസികളെയും അറിയിച്ചത്. എന്നാല്‍ തൊട്ടടുത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നവരുടെ മൊഴികളെത്തുടര്‍ന്നാണ് അന്വേഷണം വിക്രമിലേക്ക് നീണ്ടത്.

വിക്രമിന്റെ കൈത്തണ്ടയില്‍ നഖത്തിന്റെ പാടുകള്‍ കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെ വിക്രം കുറ്റസമ്മതവും നടത്തി. നാല് വയസ്സുള്ള മകളും അഞ്ച് മാസം മാത്രം പ്രായമുള്ള മകനും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെയായിരുന്നു അരുംകൊല. ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാന്‍ നമ്മുടെ മക്കളെ സ്‌നേഹിക്കുന്നു, തള്ളിയിടുമ്പോള്‍ വിക്രമിന്റെ കയ്യില്‍ തൂങ്ങി ദീപിക പറഞ്ഞ വാക്കുകളാണ്. സംഭവം നേരില്‍ക്കണ്ട അയല്‍വാസിയാണ് ാേപാലീസിന് മൊഴിനല്‍കിയത്.

Related posts