ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ; യുവാവ് മൂന്നു മക്കളെ കഴുത്തറത്ത് കൊന്നു; ലോക്‌ഡൗൺ കാലത്ത് ജോലിയില്ലാതായതോടെ ഇയാളുടെ ഭാര്യ വീടുപേക്ഷിച്ച് പോയിരുന്നു…

മുംബൈ: മഹാരാഷ്ട്രയിൽ മൂന്നു മക്കളെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങളായിരിക്കാമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. പൽഘർ ജില്ലയിലെ നലസൊപരയിലാണ് സംഭവം. പച്ചക്കറി വില്പനക്കാരനായ കൈലാഷ് പാമർ(35) ആണ് ശനിയാഴ്ച മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ലോക്‌ഡൗൺ കാലത്ത് ജോലിയില്ലാതായതോടെ ഇയാളുടെ ഭാര്യ വീടുപേക്ഷിച്ച് പോയിരുന്നു. ഇതേത്തുടർന്നു കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവ് വിജു പാമർ പോലീസിനോടു പറഞ്ഞു.

അതിനിടെയാണ് കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടത്. ഇതിനു പിന്നാലെയാണ് കുട്ടികളെ കൊന്നതെന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം തുലിഞ്ച് പോലീസ് വ്യക്തമാക്കി.

12 വയസുള്ള മകനെയും എട്ടും അഞ്ചും വയസുള്ള പെൺമക്കളെയുമാണ് ഇയാൾ കഴുത്തറത്തു കൊന്നത്. ക്രൂരകൃത്യത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related posts

Leave a Comment