യാതൊരു ബന്ധത്തിനും തയാറല്ല; സംസാരിക്കാൻ ഈടാക്കുന്നത് ഭീമൻ തുകകൾ; ഭാര്യയുടെ ഡിമാന്‍റ് അസഹനീയം; വിവാഹമോചനം തേടി യുവാവ്

വിവാഹമോചിതരാകുന്ന വാർത്തകൾ പതിവാണല്ലോ. പല കാരണത്താൽ പങ്കാളികൾ വേർപിരിയാറുണ്ട്. പരസ്പരം ഒത്തു പോകാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ ആ ബന്ധം തുടർന്ന് പോകുന്നത് നല്ലതല്ലന്ന് തോന്നിയാൽ പിരിയുന്നതിനേക്കാൾ മറ്റൊരു മാർഗവുമില്ലന്ന് കരുതി ബന്ധം നിർത്തും. അതിന് അവർക്ക് അവരുടേതായ കാരണങ്ങളുണ്ട്.

എന്നാൽ തായ്‍വാനിൽ നിന്നുള്ള ഹാവോ എന്ന യുവാവ് തൻരെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയ കാരണം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഭാര്യ തന്നോട് സംസാരിക്കുന്നതിനും ശാരീരികബന്ധത്തിലേർപ്പെടുന്നതിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. സന്തോഷകരമായ രീതിയിലായിരുന്നു രണ്ട്പേരുടേയും കുടുംബജീവിതം മുന്നോട്ട് പോയതും. എന്നാൽ, പതിയെ ഷുവാന് ഹാവോയോടുള്ള സമീപനത്തിൽ വ്യത്യാസം വന്നു തുടങ്ങി. പെട്ടെന്നൊരു ദിവസം ഷുവാൻ ഹാവോയോട് പറഞ്ഞു. തനിക്ക് മാസത്തിലൊരിക്കൽ മാത്രമേ ശാരീരികബന്ധത്തിന് തയാറാവൂ. മാത്രമല്ല സംസാരിക്കുന്നതിന് പണവും ഈടാക്കി.

ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി യുവതി ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണെന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു.

രണ്ടുപേർക്കും കൗൺസിലിംഗ് ഒക്കെ നൽകിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു.

Related posts

Leave a Comment