ചികിത്സയ്ക്കായി എത്തിയ സ്ത്രീകളോട് മോശമായ പെരുമാറ്റം; ഡോക്ടറെ മർദിച്ച് അവശനാക്കി രോഗികളുടെ ബന്ധുക്കൾ

ഭുവനേശ്വർ: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ ഡോക്ടറെ രോഗികളുടെ ബന്ധുക്കൾ മർദിച്ചു.

ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കാർഡിയോളജി വിഭാഗത്തിലുള്ള ഡോക്ടർക്കാണ് മർദനമേറ്റത്.

ഇ.സി.ജി എടുക്കാനെത്തിയ സ്ത്രീകളോടായിരുന്നു ഡോക്ടറുടെ മോശമായ പെരുമാറ്റം. ഈ രോഗികൾ നൽകിയ വിവരത്തെ തുടർന്നാണ് ബന്ധുക്കൾ ഡോക്ടറെ മർദിച്ചത്.

പിന്നാലെ ഇതേ ആശുപത്രിയിലെ ഐ.സി.യുവിൽ തന്നെ മർദനമേറ്റ് അവശനായ ഡോക്ടറെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മംഗലാബാഗ് പോലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരേ പരാതിയും നൽകി. 

സംഭവത്തിൽ രോഗികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ അന്വേഷണം നടത്തുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

 

Related posts

Leave a Comment