കാണാതായ നായ 250 കിലോമീറ്റർ നടന്ന് തിരിച്ചെത്തി..! ആഘോഷമാക്കി നാട്ടുകാർ

വീട്ടിൽനിന്നു 250 കിലോമീറ്റർ ദൂരെവച്ചു കാണാതായ വളർത്തുനായ അത്രയും ദൂരം തനിച്ചു നടന്ന് ഉടമയ്‍ക്കരികിൽ തിരികെയെത്തി. നായയുടെ അത്ഭുതകരമായ തിരിച്ചുവരവ് നാട്ടുകാർ മാലയിട്ടും സദ്യയൊരുക്കിയും ആഘോഷമാക്കി. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് അസാധാരണമായ സംഭവം നടന്നത്.

കമലേഷ് കുംഭർ എന്നായാളുടേതാണു താരമായ നായ. മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപുരിൽ വച്ചാണു മഹാരാജ് എന്നു പേരുള്ള നായയെ കാണാതായത്. യജമാനനായ കമലേഷ് വർഷത്തിൽ നടത്താറുള്ള “വാരി പദയാത്ര’യെ അനുഗമിച്ചുപോയ നായയെ പന്ദർപുരിലെ ജനക്കൂട്ടത്തിനിടയിൽ കാണാതാകുകയായിരുന്നു.

നായയെ ഒരുപാട് തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, നിരാശയോടെ കമലേഷ് തിരിച്ചുപോന്നു. എന്നാൽ, പിറ്റേന്നു രാവിലെ കാണുന്നത് തന്‍റെ പ്രിയപ്പെട്ട നായ വീട്ടുമുറ്റത്ത് നിൽക്കുന്നതാണ്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ നായയെ മാലയിട്ടു സ്വീകരിച്ചു. കമലേഷ് നാട്ടുകാർക്കായി സദ്യയുമൊരുക്കി.

Related posts

Leave a Comment