ഗാര്‍ഹിക പീഡനം; ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഗാര്‍ഹിക പീഡനത്തിനു യുവാവ് അറസ്റ്റില്‍, തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ രതീഷാണ് (കണ്ണന്‍- 37) കോയിപ്രം പോലീസിന്‍റെ പിടിയിലായത്. രതീഷിന്‍റെ ഭാര്യ മറിയാമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

‌2013 സെപ്റ്റംബര്‍ നാലിനാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവില്‍നിന്നു നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കുന്നുവെന്നാണു പരാതി.

വിവാഹശേഷം രതീഷിന്‍റെ വീട്ടില്‍ കഴിഞ്ഞുവരവേ, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിക്ക് ഇയാള്‍ ചെലവിനു നല്‍കാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേര്‍ന്നാണ് അസഭ്യം വിളിയും മര്‍ദ്ദനവും ആരംഭിച്ചത്.

ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ വീട്ടില്‍ താമസിക്കുമ്പോഴും മര്‍ദ്ദനം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു.

മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മര്‍ദ്ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നല്‍കി കേസ് എടുപ്പിച്ചു.

രതീഷിന്‍റെ അമ്മ കേസില്‍ രണ്ടാംപ്രതിയാണ് ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്.കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണസംഘത്തില്‍ എഎസ്‌ഐമാരായ സുധീഷ്, വിനോദ്, സിപിഒ ജോബിന്‍ ജോണ്‍ എന്നിവരാണുള്ളത്.

Related posts

Leave a Comment