നല്ല ആവി പറക്കുന്ന ദോശ… കൂടെ കഴിക്കാൻ മുളകരച്ച തേങ്ങാ ചമ്മന്തി ഒഴിക്കാൻ സ്പൂൺ ഇട്ടു; പിന്നെ കണ്ടത് എലിയുടെ നീരാട്ട്

സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്പോളാണ് പലപ്പോഴുംവീട്ടിലെ രുചിയുടെ മഹത്വം മനസിലാക്കുന്നത്. പ്രത്യേകിച്ച് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്താണ് അമ്മയുടെ ഭക്ഷണത്തെ ഏറെ മിസ് ചെയ്യുന്നത്. ഹോസ്റ്റലിൽ എത്തിയാൽ കഴിക്കാത്ത ഭക്ഷണം പോലും വളരേ ആർത്തിയോടെ നമ്മൾ കഴിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ഹോസ്റ്റലിലെ ഭക്ഷണത്തെ ചൊല്ലി മുട്ടൻ വഴക്ക് നടന്നു. കാരണം വേറൊന്നുമല്ല, ദോശയ്ക്കൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി പള്ളി നീരാട്ട് നടത്തുന്നു. ഇത് കണ്ടാൽ ആരെങ്കിലും മിണ്ടാതെഇരിക്കുമോ?

പിന്നത്തെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. വിദ്യാർഥികളെല്ലാവരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. മാത്രമല്ല എലിയുടെ നീരാട്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്.

 

Related posts

Leave a Comment