ഡോ.വന്ദനയുടെ മരണം: എഫ്‌ഐആറില്‍ ഗുരുതര പിഴവ്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്


കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച കേസിലെ എഫ്‌ഐആറില്‍ ഗുരുതര പിഴവ്. അക്രമം നടന്ന സമയം രേഖപ്പെടുത്തിയതിൽ അടക്കമാണ് പിഴവുള്ളത്.

പ്രതിയെ പുലര്‍ച്ചെ 5.30 ഓടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15നെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമം നടന്നതായി 8.15 ഓടെ ഒരാള്‍ സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും എഫ്‌ഐആറിലുണ്ട്.

പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ ആണെന്നാണ് എഫ്‌ എഫ്‌ഐആറിലുള്ളത്. എന്നാണ് ദൃക്‌സാക്ഷികള്‍ അടക്കമുള്ളവരുടെ മൊഴിക്ക് ഇതുമായി വൈരുധ്യമുണ്ട്.

കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും.

പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് പോലീസ് ചെയ്തതത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പ്രകോപനം ഇല്ലായിരുന്നെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമി മറ്റ് കേസുകളില്‍ പ്രതിയല്ല. പെട്ടെന്ന് ആക്രമണമുണ്ടായപ്പോള്‍ പോലീസുകാര്‍ക്കും കുത്തേറ്റു. അക്രമിയെ തടയുകയാണ് പോലീസുകാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഹൈക്കോടതി പോലീസിന്‍റെ വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Related posts

Leave a Comment