അപൂർവമായ സാഹചര്യം കേസിൽ ഇല്ല; ഡോ.വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ഉണ്ടാവില്ല. വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി തള്ളിയ ഹൈക്കോടതി കേസിൽ അപൂർവമായ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തിയത്. 

സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലുകളൊന്നും ഇല്ല, കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ, അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. പൊതുജനങ്ങളെ പ്രതികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ചാണ് തീരുമാനം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

 

Related posts

Leave a Comment