ആദ്യം പരിഗണിച്ചത് അനുപമയുടെ റോളിലേക്കായിരുന്നു, പിന്നീട് മാറ്റി: ഡ്രാഗണിൽ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് കയാദു ലോഹര്‍

തമിഴ്‌നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരുമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. കയാദു ലോഹര്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇപ്പോള്‍ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രണ്ടു നായികമാരിലൊരാളായ തെന്നിന്ത്യൻ നടിയായ കയാദു ലോഹർ.

ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിലേക്കായിരുന്നു ആദ്യം വിളിച്ചിരുന്നത്. എന്നാല്‍ പിന്നീട് മറ്റ് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായില്ലെന്നും സിനിമ കൈയില്‍ നിന്ന് പോയെന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ് പല്ലവി എന്ന കഥാപാത്രമാകാന്‍ കോള്‍ വന്നതെന്നും കയാദു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഡ്രാഗണ്‍ സിനിമയുടെ കഥ സൂം കോളിലൂടെയാണ് സംവിധായകൻ അശ്വത് പറയുന്നത്. ആദ്യം കീര്‍ത്തിക്കു വേണ്ടിയായിരുന്നു. കഥ കേട്ടപ്പോള്‍ വളരെ ആവേശത്തിലായിരുന്നു ഞാന്‍. പക്ഷെ പിന്നീട് അദ്ദേഹത്തില്‍ നിന്ന് കോള്‍ ഒന്നും വന്നില്ല. സത്യം പറഞ്ഞാല്‍, ആ പ്രോജക്റ്റ് നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. വിഷമം ഉണ്ടായിരുന്നു.

ഒരു മാസത്തിനുശേഷം അദ്ദേഹം വീണ്ടും എന്നെ ബന്ധപ്പെടുകയും പല്ലവിക്കുവേണ്ടി കഥ പറയുകയും ചെയ്തു. അദ്ദേഹം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍, കീര്‍ത്തി മാറി, പല്ലവിയിലേക്ക് എന്നെ കാസ്റ്റ് ചെയ്തതില്‍ എനിക്ക് അല്‍പം ആശയക്കുഴപ്പം ഉണ്ടായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ അദ്ദേഹം വീണ്ടും വിളിച്ചു.

സിനിമയിലെ സെക്കന്‍റ് ഹീറോയിന്‍ ആണെന്ന് കരുതരുത്. ഈ കഥാപാത്രത്തിനു ഏറെ പ്രാധാന്യമുണ്ട്. സിനിമ കണ്ടുകഴിഞ്ഞാൽ ആളുകള്‍ നിങ്ങളെയും പല്ലവിയെയും സ്‌നേഹിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞു. അശ്വത് മാരിമുത്തുവിന്‍റെ സിനിമയില്‍ എപ്പോഴും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകും.

ഈ സിനിമയുടെ കഥ രണ്ടുതവണ കേട്ടതിനു ശേഷം, പല്ലവി എന്ന കഥാപാത്രത്തിന്‍റെയും മുഴുവനായി മനസിലാക്കിയതിനു ശേഷം, ഈ കഥാപാത്രത്തെ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. നിങ്ങള്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചതിന്, പല്ലവിയെ എനിക്ക് നല്‍കിയതിന് അശ്വതിന് നന്ദി- കയാദു പറഞ്ഞു.

തിയറ്ററുകളില്‍ മികച്ച കുതിപ്പ് തുടരുകയാണ് ഡ്രാഗണ്‍. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയെന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ഈ ചിത്രത്തിന് ലഭിക്കുന്നത്. പത്തൊന്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് ആസാമിൽ ജനിച്ചു പൂനയിൽ വളർന്ന കയാദു. കന്നട സിനിമയിലൂടെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം.

Related posts

Leave a Comment