തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നായ്ക്കൾക്ക് ബിരിയാണി എത്തിക്കാൻ ഡ്രോണിന്‍റെ സഹായം; വൈറലായി വീഡിയോ

തമിഴ്നാട് അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ ദുരിതത്തിൽ ജനങ്ങളോടൊപ്പം മൃഗങ്ങളും ബുദ്ധിമുട്ടുകയാണ്. മേട്ടൂർ അണക്കെട്ടിന് സമീപം കവിഞ്ഞൊഴുകുന്ന കാവേരി നദിക്ക് നടുവിലെ ഒരു ചെറിയ കരയിൽ തെരുവ് നായ്ക്കൾ ഒറ്റപ്പെട്ടതായി കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ ഈ നായ്ക്കൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കാൻ, പ്രാദേശിക അധികാരികൾ ബിരിയാണി വിതരണം ചെയ്യാൻ ഡ്രോൺ ഉപയോഗിച്ച് നൂതനമായ ഒരു പരിഹാരം കണ്ടെത്തി.

ഡ്രോൺ സാങ്കേതിക വിദ്യയ്ക്ക് പേരുകേട്ട ജിയോ ടെക്‌നോവാലി എന്ന കമ്പനിയുമായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം താൽക്കാലിക ആശ്വാസം നൽകി. 30 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഡ്രോൺ, ഒറ്റപ്പെട്ട മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിജയകരമായി എത്തിച്ചു.

സമീപത്തെ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് മൃഗങ്ങൾ കരയിൽ കുടുങ്ങിയത്. രക്ഷാദൗത്യത്തിനിടെ ആദ്യം ഒരു കറുത്ത നായയെ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും ആറ് നായ്ക്കൾ കൂടി അതേ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി അവർ തിരിച്ചറിഞ്ഞു. 

നായയെ കണ്ട നാട്ടുകാർ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. അണക്കെട്ടിൽ നിന്നുള്ള ശക്തമായ നീരൊഴുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് നായ്ക്കൾക്ക് അരികിൽ നേരിട്ട് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രോണിന്‍റെ സഹായം തേടുകയായിരുന്നു.

 

Related posts

Leave a Comment