എസ്എൻഡിപിയുടെ അനുകൂല നിലപാട് വന്നു; തൃശൂരിൽ തുഷാർ മത്സരിക്കും; ബിഡിജെഎസിന് അഞ്ച് സീറ്റുകൾ

ആലപ്പുഴ: തൃശൂരിൽ മത്സരിക്കണമെന്ന ബിജെപി നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തുഷാറിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുകൂല നിലപാടെടുത്തോടെ മത്സരിക്കാനുള്ള തീരുമാനം എത്തുകയായിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ അടക്കം അഞ്ച് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ ഇറങ്ങുന്നത്. തൃശൂരിന് പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക.

മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി.ബാബു, വയനാട്ടിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വാധ്യാട്ട് എന്നിവർ സ്ഥാനാർഥികളായി വരുമെന്നാണ് കരുതുന്നത്.

കോട്ടയം സീറ്റിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി പി.സി.തോമസാണ് മത്സരിക്കുന്നത്. ബാക്കി 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചു.

Related posts