വൈദ്യുതി മുടക്കത്തിൽ നിശ്ചലമായി സ്പെയിനും പോർച്ചുഗലും: പ്രതിസന്ധി നീക്കാൻ ശ്രമം തുടരുന്നു

മാഡ്രിഡ്: സ്പെയിനിലും പോര്‍ച്ചുഗലിലും ഉണ്ടായ വൈദ്യുതി മുടക്കം ഇരുരാജ്യങ്ങളിലും വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകൾ മുടങ്ങുന്നതിനും ഇടയാക്കി. വൈദ്യുതി ഗ്രിഡിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രിഡ് പുനഃസ്ഥാപിക്കാൻ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്.

ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചു. നിരവധി പേര്‍ ട്രെയിനുകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. വടക്കുകിഴക്കൻ സ്പെയിനുമായി അതിർത്തി പങ്കിടുന്ന ഫ്രാൻസിന്‍റെ ഒരു ഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങൾക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.

Related posts

Leave a Comment