ഇരുട്ടത്ത് മറഞ്ഞിരുന്ന ഇരുട്ട് ആന്‍റണി ഒടുവിൽ പിടിയിൽ; വാടകയ്ക്ക് കാറെടുത്ത് മുങ്ങിനടന്ന ആന്‍റണിയെ കുടുക്കി കുറവിലങ്ങാട് പോലീസ്

 

കോട്ടയം: കാർ ദിവസ വാടകക്ക് എടുത്തശേഷം വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതിയുടെ പേരിൽ വധശ്രമം, കഞ്ചാവ് വിൽപ്പന അടക്കം നിരവധി കേസുകൾ.

പട്ടിത്താനം മഞ്ചു ഭവനിൽ ആന്‍റണി വർഗീസാ (ഇരുട്ട് ആന്‍റോ -33) ണു കഴിഞ്ഞ ദിവസം കുറവിലങ്ങാട് പോലീസിന്‍റെ പിടിയിലായത്.

പൂച്ചാക്കൽ സ്വദേശിയായ പ്രശാന്ത് എന്ന യുവാവിൽ നിന്നുമാണു കാണക്കാരിയിൽ ഒരാഴ്ചത്തേക്ക് ആന്‍റോ മാരുതി ബ്രെസ കാർ വാടകയ്ക്ക് എടുത്തത്.

ഇതിനുശേഷം വാഹന ഉടമ വാടകയ്ക്കും വാഹനത്തിനുമായി ഫോണിൽ വിളിച്ചിട്ടും പ്രതി ഫോണ്‍ ഓഫ് ചെയ്തു മുങ്ങി നടക്കുകയായിരുന്നു.

തുടർന്ന് പ്രശാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ അനിൽ കുമാർ, എഎസ്ഐമാരായ സാജുലാൽ, ജൈസൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പേരിൽ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.

Related posts

Leave a Comment