മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; പച്ചയ്ക്ക് പറയുന്നു, ഫേസ്ബുക്ക് അഡ്മിനെതിരേ കേസ്; എറണാകുളത്ത്‍ മൂന്നു കേസുകൾ


കൊച്ചി: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരേ പ്രചാരണം നടത്തിയതിന് ജില്ലയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ രണ്ടു കേസുകളും റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പച്ചയ്ക്കു പറയുന്നു എന്ന ഫേസ്ബുക്ക് പേജിന്‍റെ ഉടമ ബെന്നി ജോസഫ് പോലീസ് കേസെടുത്തിരിക്കുന്ന ഒരാള്‍. മറ്റൊരു അക്കൗണ്ടിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിനെ സമീപിച്ചതായി സൈബര്‍ പോലീസ് അറിയിച്ചു.

സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

Related posts

Leave a Comment