കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി; രണ്ടാഴ്ച മുമ്പ് വിവാഹിതരായ ശ്രീജയുടെ ആദ്യവിവാഹത്തിലെ കുട്ടികളാണു കൊല്ലപ്പെട്ടത്


ചെറുപുഴ: ദമ്പതികളെ തൂങ്ങിമരിച്ചനിലയിലും മൂന്നു കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയനിലയിലും കണ്ടെത്തി. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മുളപ്രവീട്ടിൽ ഷാജി (40), ഭാര്യ നകുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (8), സുരഭി (6) എന്നിവരാണ് മരിച്ചത്. ഷാജിയുടെയും ശ്രീജയുടെയും രണ്ടാം വിവാഹമാണ്.

രണ്ടാഴ്ച മുമ്പാണ് ഇവർ വിവാഹിതരായതെന്നാണ് അയൽവാസികൾ പറയുന്നത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ശ്രീജയ്ക്കു ഭർത്താവും മൂന്നു മക്കളുമാണുണ്ടായിരുന്നത്. ശ്രീജയുടെ മൂന്നു മക്കളാണ് കൊല്ലപ്പെട്ടത്.

ശ്രീജയുടെ ആദ്യ ഭർത്താവിന്‍റെ വീട്ടിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയശേഷം ദന്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്നു പുലർച്ചെ ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനിൽ വിളിച്ച് ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു.

പോലീസ് വന്നു കഴിഞ്ഞാണ് അയൽക്കാർ വിവരമറിഞ്ഞത്. മൂത്ത കുട്ടി സൂരജിനെ ഹാളിലും ഇളയ രണ്ടു കുട്ടികളെ സ്റ്റെയർകെയ്സിലും ഷാജിയെയും ശ്രീജയെയും കിടപ്പുമുറിയിലുമാണ് തൂങ്ങിയനിലയിൽ കണ്ടത്.

ശ്രീജയും ഷാജിയും ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ ആദ്യ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നു കരുതുന്നു.

കണ്ണൂർ റൂറൽ എസ്പി ഹേമലത , പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, ചെറുപുഴ എസ്ഐ എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് ജനക്കൂട്ടമാണു സ്ഥലത്ത് തടിച്ചുകൂടിയത്.

Related posts

Leave a Comment