കൂടാലപ്പാടിലെ ബലിവേദിയിലേക്കെത്താനാകാതെ  ഫാ. ബിജോയുടെ വേർപാട്; സംസ്കാരം നാളെ

പെരുന്പാവൂർ: തിരുനാൾ ദിവ്യബലിയിൽ സുവിശേഷ സന്ദേശം നൽകാനുള്ള യാത്ര സിഎംഐ വൈദികനായ ഫാ. ബിജോ കരിക്കരപ്പിള്ളിക്ക് അവസാനയാത്രയായി. പെരുന്പാവൂർ കൂടാലപ്പാട് സെന്‍റ് ജോർജ് പള്ളിയോടനുബന്ധിച്ചുള്ള സെന്‍റ് മേരീസ് കപ്പേളയിൽ ഇന്നലെ വൈകുന്നേരം തിരുനാൾ ദിവ്യബലിയിലെ പ്രസംഗകനായിരുന്ന ഫാ. ബിജോ ഉച്ചയ്ക്കു 1.45നാണു പെരുന്പാവൂർ ടൗണിൽ ബൈക്കപകടത്തിൽ മരിച്ചത്.

സിഎംഐ തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ, ഇന്നലെ ഉച്ചയ്ക്ക് കളമശേരിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ എത്തിയിരുന്നു. ഇവിടെ പ്രൊവിൻഷ്യൽ സുപ്പീരിയിർ റവ.ഡോ. ജോസ് കുറിയേടത്തിനും മറ്റു വൈദികർക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണു ബൈക്കിൽ കൂടാലപ്പാട്ടേക്കു പുറപ്പെട്ടത്.

1986 സെപ്റ്റംബർ 30നു ജനിച്ച ഫാ. ബിജോ, 2007ലാണു സിഎംഐ സന്യാസസഭയിൽ ആദ്യവ്രതം ചെയ്ത് അംഗമായത്. 2017 ജനുവരി ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു. നീലീശ്വരം അസംപ്ഷൻ മൊണാസ്ട്രി ഇടവകയിൽ സഹവികാരിയായി ഒരു വർഷത്തെ അജപാലന സേവനത്തിനുശേഷമാണു പൊതി സേവാഗ്രാമിലെത്തിയത്.

ഇവിടെ താമസിച്ചു പൂത്തോട്ടയിലുള്ള സ്വകാര്യ കോളജിൽ ബിഎഡ് പഠനം നടത്തിവരുന്നതിനിടെയാണ് അകാലനിര്യാണം. കലാപ്രവർത്തനങ്ങളിൽ സവിശേഷ അഭിരുചിയുണ്ടായിരുന്ന ഫാ. ബിജോ, ഗ്രോട്ടോകൾ തയാറാക്കുന്നതിൽ മികവറിയിച്ചിട്ടുണ്ടെന്നു സഹവൈദികർ ഓർക്കുന്നു. മികച്ച പ്രസംഗകൻ കൂടിയായിരുന്ന ഇദ്ദേഹം പല പള്ളികളിലും തിരുനാൾ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

ബൈക്കപകടത്തിൽ മരിച്ച യുവവൈദികന്‍റെ സംസ്കാരം നാളെ
പെരുന്പാവൂർ: ബൈക്ക് യാത്രക്കിടെ കഐസ്ആർടിസി ബസിനടയിൽപ്പെട്ടു മരിച്ച യുവവൈദികന്‍റെ സംസ്കാരം നാളെ. സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ കരിക്കരപ്പള്ളി (32) ആണു മരിച്ചത്. നാളെ ഉച്ചകഴിഞ്ഞു 2.30ന് കളമശേരി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിലാണു സംസ്കാരം.

ഇന്നലെ ഉച്ചകഴിഞ്ഞു 1.45 നു എഎം റോഡിൽ പെരുന്പാവൂർ ടൗണിലെ സാൻജോ ആശുപത്രിക്കു മുന്പിലായിരുന്നു അപകടം. ആലുവയിൽ നിന്നു പെരുന്പാവൂരിലേക്കു വരികയായിരുന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേ ദിശയിൽ പോവുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ളോർ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞു വീഴുകയായിരുന്നു.

എതിരേ വന്ന ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ വേഗത്തിൽ ബ്രേക്ക് ചവുട്ടിയതോടെയാണു ബൈക്കിന്‍റെ നിയന്ത്രണം തെറ്റിയതെന്നു പോലീസ് പറഞ്ഞു. ബസിനടിയിൽപ്പെട്ട വൈദികൻ തത്ക്ഷണം മരിച്ചു. കൂടാലപ്പാട് സെന്‍റ് ജോർജ് പള്ളിയുടെ കപ്പേളയിൽ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രക്കിടെയായിരുന്നു അപകടം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ഇന്ന് ഉച്ചയോടെ സേവാഗ്രാം ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതൽ കളമേശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ പൊതുദർശനമുണ്ടാകും. വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്-ആലീസ് ദന്പതികളുടെ ഇളയ മകനാണു ഫാ. ബിജോ. 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്.

നീലീശ്വരം അസംപ്ഷൻ മൊണാസ്ട്രി പള്ളിയിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൂത്തോട്ടയിലെ സ്വകാര്യ കോളജിൽ ബിഎഡ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ബിജു, സിജു.

Related posts